Mahua Moitra Disqualified: നിശബ്ദയാക്കാനാവില്ല, അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടും; ഉറച്ച ശബ്ദത്തില്‍ മഹുവ മൊയ്ത്ര

Mahua Moitra Disqualified: സഭയില്‍ നിന്ന് പുറത്താക്കുന്നതിലൂടെ  തന്നെ നിശബ്ദയാക്കാനാവില്ല എന്നും അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടുമെന്നും മഹുവ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 05:18 PM IST
  • തന്നെ പുറത്താക്കിയ നടപടിയില്‍ വളരെ രൂക്ഷ പ്രതികരണമാണ് മഹുവ മൊയ്ത്ര നടത്തിയത്. എത്തിക്സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് മഹുവ ആരോപിച്ചു
Mahua Moitra Disqualified: നിശബ്ദയാക്കാനാവില്ല, അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടും; ഉറച്ച ശബ്ദത്തില്‍ മഹുവ മൊയ്ത്ര

Mahua Moitra Disqualified: എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ  അംഗീകരിച്ചുകൊണ്ട് തൃണമൂല്‍ എംപി  മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി.  "ചോദ്യത്തിന് കോഴ" ആരോപണമാണ് പുറത്താക്കലിലേയ്ക്ക് നയിച്ചത്. 

ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍, ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് സ്പീക്കറുടെ നിര്‍ണ്ണായക  നടപടി.  വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍  അംഗങ്ങളെല്ലാം വെള്ളിയാഴ്ച സഭയില്‍ ഹാജരാകണമെന്ന് ബിജെപി കഴിഞ്ഞ ദിവസം വിപ്പ് നല്‍കിയിരുന്നു. 

Also Read: Mahua Moitra Disqualified: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി, എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ  അംഗീകരിച്ചു  

മഹുവ മോയ്ത്രയെ പാര്‍ലമെന്‍റില്‍ നിന്നു പുറത്താക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് ഉച്ചയ്ക്ക് 12 മണിക്ക് എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷന്‍ ബിജെപിയുടെ വിനോദ് കുമാര്‍ സോങ്കറാണ്  പാര്‍ലമെന്‍റില്‍ വച്ചത്. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ വാദപ്രതിവാദം നടന്നു.  വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് രണ്ടുമണിവരെ ലോക്‌സഭ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് 2 മണിക്കൂറിന് ശേഷം ചേര്‍ന്ന സഭ വോട്ടെടുപ്പോടെ മഹുവ മൊയ്ത്രയെ പുറത്താക്കുകയായിരുന്നു. 

Also Read:  UPI Update: ഡിജിറ്റൽ ഇടപാടുകാര്‍ക്ക് നേട്ടം, യുപിഐ പേയ്‌മെന്‍റ് പരിധി 5 ലക്ഷം രൂപയായി ഉയർത്തി
  
അതേസമയം, തന്നെ പുറത്താക്കിയ നടപടിയില്‍ വളരെ രൂക്ഷ പ്രതികരണമാണ് മഹുവ മൊയ്ത്ര നടത്തിയത്. എത്തിക്സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് മഹുവ ആരോപിച്ചു. "കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു. നാളെ എന്നെ ദ്രോഹിക്കുന്നതിനായി സിബിഐയെ വീട്ടിലേക്ക് അയയ്ക്കും, എത്തിക്സ് കമ്മറ്റി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും", മഹുവ വ്യക്തമാക്കി.

സഭയില്‍ നിന്ന് പുറത്താക്കുന്നതിലൂടെ  തന്നെ നിശബ്ദയാക്കാനാവില്ല എന്നും അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടുമെന്നും മഹുവ പറഞ്ഞു. ഒരു വനിത എംപിയെ നിശബ്ദയാക്കാൻ  സര്‍ക്കാര്‍ ഏതറ്റം വരെ പോകുമെന്ന് ഈ നടപടികളിലൂടെ വ്യക്തമായി എന്നും അവര്‍ പറഞ്ഞു. 

വിനോദ് കുമാര്‍ സോങ്കറിന്‍റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി, മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാനുള്ള ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതിന് അംഗീകരിച്ചിരുന്നു . 500 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി മഹുവയ്ക്കെതിരെ സമര്‍പ്പിച്ചത്. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്ക്കെതിരെ വോട്ട് ചെയ്തു. എന്നാല്‍, ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു. 

അദാനിക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനില്‍ക്കുന്നത്. 

അതേസമയം, എത്തിക്‌സ് കമ്മിറ്റി ഹിയറിംഗില്‍ നിന്ന്  മഹുവ ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News