സ്കൂൾ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ വീഴ്ചയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഡിഐജിയുടെ ശുപാർശ

കാട്ടാക്കട ഡിവൈഎസ്പിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിഐജി ശുപാർശ ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 05:42 PM IST
  • കാട്ടാക്കട യോഗീശ്വര സ്വാമിക് ക്ഷേത്രത്തിന് സമീപം ഇരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചെന്നാണ് പരാതി
  • പ്ലസ് വൺ വിദ്യാർഥികളായ നാല് പേരെ ഓൺലൈൻ ക്ലാസിൽ ഒരുമിച്ച് പങ്കെടുക്കുന്നതിനിടെ പൊലീസ് മർദിച്ചെന്നാണ് പരാതി
  • കഞ്ചാവ് ഉപയോഗിക്കുന്നവരാണോയെന്നും ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു
  • കേബിൾ ഉപയോഗിച്ചാണ് മർദിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു
സ്കൂൾ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ വീഴ്ചയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഡിഐജിയുടെ ശുപാർശ

തിരുവനന്തപുരം: കാട്ടക്കടയിൽ സ്കൂൾ വിദ്യാർഥികൾക്ക് (School Students) മർദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് നിരീക്ഷണം. കാട്ടാക്കട ഡിവൈഎസ്പിയാണ് (DYSP) റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിഐജി ശുപാർശ ചെയ്തു. റിപ്പോർട്ട് ഐജിക്ക് കൈമാറി.

കാട്ടാക്കട യോഗീശ്വര സ്വാമിക് ക്ഷേത്രത്തിന് സമീപം ഇരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചെന്നാണ് പരാതി. പ്ലസ് വൺ വിദ്യാർഥികളായ നാല് പേരെ ഓൺലൈൻ ക്ലാസിൽ (Online Class) ഒരുമിച്ച് പങ്കെടുക്കുന്നതിനിടെ പൊലീസ് മർദിച്ചെന്നാണ് പരാതി. കഞ്ചാവ് ഉപയോഗിക്കുന്നവരാണോയെന്നും ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു. കേബിൾ ഉപയോഗിച്ചാണ് മർദിച്ചത്. അയൽവാസി നൽകിയ പരാതിയിലാണ് പൊലീസ് മർദനമെന്നും വിദ്യാർഥികൾ ആരോപിച്ചു.

ALSO READ: സ്കൂൾ വിദ്യാർഥികളെ പൊലീസ് മർദിച്ചെന്ന് പരാതി; വിശദമായ അന്വേഷണം നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ

ഇവരെ കസ്റ്റഡിയിൽ (Police custody) എടുക്കുകയും പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. കാട്ടക്കട സിഐയുടെ കൂടെ വന്ന പൊലീസുകാരാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിച്ചതായും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ വിദ്യാർഥികൾ ലഹരി ഉപയോഗിച്ചെന്നും ഇത് ചോദ്യം ചെയ്തതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

വിദ്യാർഥികളുടെ മേൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നും തുടർന്ന് ജീപ്പിൽ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി മർദിച്ചതായും വിദ്യാർഥികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News