Vismaya Death Case : വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്ത്രീധന പീഡന കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടാണ് ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 9, 2021, 08:24 AM IST
  • സ്ത്രീധന പീഡന കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടാണ് ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
  • മാത്രമല്ല കേസ് കെട്ടിചമച്ചതാണെന്നും കിരൺ കുമാർ ഹർജ്ജിയിൽ പറഞ്ഞിട്ടുണ്ട്.
  • ഇതുകൂടാതെ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കിരൺ കുമാർ (Kiran Kumar) ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
  • മുമ്പ് നടന്ന ചില പ്രശ്നനങ്ങളുടെ പേരിലാണ് തന്റെ പേരിൽ കുറ്റം ചുമത്തുന്നതെന്ന് ഹർജിയിൽ കിരൺ പറഞ്ഞിട്ടുണ്ട്.
Vismaya Death Case : വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kollam : വിസ്മയ കേസിൽ (Vismaya Case) എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നലകിയ ഹർജ്ജി ഹൈക്കോടതി (High Court) ഇന്ന് പരിഗണിക്കും. സ്ത്രീധന പീഡന കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടാണ് ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്. മാത്രമല്ല കേസ് കെട്ടിചമച്ചതാണെന്നും കിരൺ കുമാർ ഹർജ്ജിയിൽ പറഞ്ഞിട്ടുണ്ട്. 

ഇതുകൂടാതെ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കിരൺ കുമാർ (Kiran Kumar) ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് നടന്ന ചില പ്രശ്നനങ്ങളുടെ പേരിലാണ് തന്റെ പേരിൽ കുറ്റം ചുമത്തുന്നതെന്ന് ഹർജിയിൽ കിരൺ പറഞ്ഞിട്ടുണ്ട്. ഹർജിയിൽ പരിഹാരം ഉണ്ടാകുന്നത് വരെ കേസിന്റെ അന്വേഷണവും സ്റ്റേ ചെയ്യണമെന്ന്നാണ് കിരൺ ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു

വിസ്മയയെ (Vismaya) വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്ന് കിരൺ മൊഴി നൽകിയിരുന്നു.എന്നാല്‍, വിസ്മയ  മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യങ്ങളോടെല്ലാം നിർവികാരമായി ആണ് കിരൺ പ്രതികരിച്ചതെന്നനാണ് റിപ്പോർട്ടുകൾ പറയുന്നത്.

ALSO READ: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അതുകൂടാതെ,  മദ്യപിച്ചാൽ കിരൺ കുമാറിന്‍റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പോലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായവും  തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

ALSO READ: Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു വെങ്കിലും  കൊലപാതകമോ അതോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇനിയും എത്തിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത്  ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കിരണിന് കോവിഡ് ബാധിച്ചിരുന്നതിനാല്‍ അന്വേഷണത്തിന് തടസ്സം നേരിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News