Nipah Virus: സംസ്ഥാനത്ത് നിപ രോഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്ഷിക്കും

Nipah Virus Confirmed In Kerala: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പഠനം നടത്തും.

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 11:37 AM IST
  • കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തും
  • നിപ വൈറസ് രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും
Nipah Virus: സംസ്ഥാനത്ത് നിപ രോഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും എത്തും. സംസ്ഥാനത്ത് നിപ രോഗബാധ ആവ‍ർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക.

കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തും. നിപ വൈറസ് രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. അതേസമയം, നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 37 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ALSO READ: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്‍

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ 81 പേർ ആരോഗ്യപ്രവർത്തകരാണ്. പ്രൈമറി കോൺടാക്ട് പട്ടികയിൽ 177 പേരും സെക്കന്ററി കോൺടാക്ട് പട്ടികയിൽ 90 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. പ്രൈമറി കോൺടാക്ട് പട്ടികയിലെ 134 പേർ ഹൈറിസ്ക് കാറ്റഗറിയിലാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിൽ നടത്തി വന്ന ഫീൽഡ് സർവെ പൂർത്തിയായി.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News