Twitter India: വ്യാജവാർത്ത പ്രചരിപ്പിച്ചു; പാക് എംബസികളുടെ അക്കൗണ്ടുകൾ നിരോധിച്ച് ട്വിറ്റർ ഇന്ത്യ

രാജ്യത്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ആറ് യൂട്യൂബ് ചാനലുകൾക്കും ഇന്ത്യയിൽ നിരോധനം ഏപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 12:20 PM IST
  • ഔദ്യോഗിക അക്കൌണ്ടുകൾ ഇന്ത്യ തടഞ്ഞത് വളരെ ആശങ്കാജനകമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
  • അക്കൗണ്ടുകൾ ഉടനടി പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു.
  • നേരത്തേ പാക്കിസ്ഥാനിലെ ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ റേഡിയോ പാകിസ്ഥാന്റെ അക്കൗണ്ടും ഇന്ത്യ തടഞ്ഞുവച്ചിരിന്നു.
Twitter India: വ്യാജവാർത്ത പ്രചരിപ്പിച്ചു; പാക് എംബസികളുടെ അക്കൗണ്ടുകൾ നിരോധിച്ച് ട്വിറ്റർ ഇന്ത്യ

ന്യൂഡൽഹി: വിവിധ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളാണ് നിരോധിച്ചത്. വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് നിരോധനം. നേരത്തെ, പാക്കിസ്ഥാനിലെ ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്ററായ റേഡിയോ പാക്കിസ്ഥാന്റെ അക്കൗണ്ടിനും, രാജ്യത്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ആറ് യൂട്യൂബ് ചാനലുകൾക്കും ഇന്ത്യയിൽ നിരോധനം ഏപ്പെടുത്തിയിരുന്നു.

ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, രാജ്യത്തെ സാമുദായിക സൗഹാർദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഈ അക്കൗണ്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

Also Read: യുജിസിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

അതേസമയം ഔദ്യോഗിക അക്കൌണ്ടുകൾ ഇന്ത്യ തടഞ്ഞത് വളരെ ആശങ്കാജനകമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അക്കൗണ്ടുകൾ ഉടനടി പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. നേരത്തേ പാക്കിസ്ഥാനിലെ ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്റർ ആയ റേഡിയോ പാകിസ്ഥാന്റെ അക്കൗണ്ടും ഇന്ത്യ തടഞ്ഞുവച്ചിരിന്നു. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ, ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇന്ത്യയെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള 6 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ബ്ലോക്ക് ചെയ്തവയിൽ 10 ഇന്ത്യ ആസ്ഥാനമായുള്ള യൂട്യൂബ് വാർത്താ ചാനലുകളും ഉൾപ്പെടുന്നുണ്ട്. ഇവയ്ക്ക് 68 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടെന്നാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പറയുന്നത്. 2021ലെ ഐടി റൂൾസിന്റെ റൂൾ 18 പ്രകാരമാണ് നടപടി.

Mumbai Attack: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ സാജിദ് മിർ പാകിസ്ഥാനിൽ അറസ്റ്റിൽ; 15 വർഷം തടവ് ശിക്ഷ

ഇസ്ലാമാബാദ്: ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) പ്രവർത്തകനും 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സാജിദ് മിറിനെ പാകിസ്ഥാൻ പിടികൂടിയതായി റിപ്പോർട്ട്. 26/11 എന്നറിയപ്പെടുന്ന 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാൾ. മുൻപ് സാജിദ് മിർ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മിറിന്റെ മരണത്തിന് തെളിവ് നൽകാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാന് മേൽ വലിയ സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇയാൾക്ക് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സാജിദ് മിർ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എ‌ടി‌എഫ്) ​ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാനാണ് മിറിനെതിരെ പാകിസ്ഥാൻ അതിവേ​ഗം നടപടിയെടുത്തതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2008 നവംബറിൽ 10 പേരടങ്ങുന്ന സംഘം മുംബൈയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ സമയം ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ മുഖ്യസൂത്രധാരനായ മിറിനെ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയും യുഎസും തേടുന്നുണ്ടായിരുന്നു. ആറ് അമേരിക്കക്കാരും നിരവധി ഇന്ത്യക്കാരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 170 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാരിലെ മുൻ ധനമന്ത്രി ഹമ്മദ് അസ്ഹർ, മിറിനും മറ്റ് ഭീകരർക്കുമെതിരെ പാകിസ്ഥാൻ നടപടികൾ സ്വീകരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എ‌ടി‌എഫ്) ഇന്റർനാഷണൽ ടെറർ ഫിനാൻസിങ് വാച്ച്‌ലിസ്റ്റിലെ ​ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാനെ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് ഒഴിവാകാനാണ് പാകിസ്ഥാന്റെ നടപടി. മിർ ഏപ്രിലിൽ അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. രഹസ്യ വിചാരണയിലായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കോടതിയിൽ മാധ്യമങ്ങളെ പ്രവേശിപ്പിക്കുകയോ മിറിന് ശിക്ഷ വിധിച്ച കാര്യം പാകിസ്ഥാൻ പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്തിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News