MDMA Seized: ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

MDMA Seized: കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം, ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്, ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ എന്നിവരെയാണ് സംഘം പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 06:32 AM IST
  • 22 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
  • പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയാണ്
  • ഇവർ ആദ്യമായാണ് ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്
MDMA Seized: ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

ആലപ്പുഴ: 22 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ ആലപ്പുഴയിൽ പിടിയിൽ. ചേർത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുളള പോലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് യുവാക്കളെ പിടികൂടിയത്.

Also Read: കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു

സംഭവത്തിൽ കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം, ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്, ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ എന്നിവരെയാണ് സംഘം പിടികൂടിയത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയാണെന്നാണ്.  ഇവർ ആദ്യമായാണ് ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാരാരോട്, നിങ്ങളും ഉണ്ടോ?

ചെറുപ്പക്കാർക്കുൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘമാണിവർ. ചേർത്തല സി.ഐ വിനോദ്കുമാർ, മുഹമ്മ സി.ഐ രാജ്കുമാർ, മാരാരിക്കുളം സി.ഐ എ.വി ബിജു, സീനിയർ സി.പി.ഒ ശ്യാം, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പനാമ കള്ളപ്പണ നിക്ഷേപം; മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി, നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു

പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. എമിഗ്രേഷൻ വിഭാഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.

Also Read: IND vs WI: രോഹിത് ശർമ്മയുടെ ഈ നീക്കം കോഹ്‌ലിയുടെ കരിയർ അപകടത്തിലാക്കുമോ? വിരാട് ടെസ്റ്റിൽ നിന്നും പുറത്തായേക്കുമോ!

ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞ് തിരിച്ചയച്ചത്. ദുബായിൽ നിന്ന് കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. പാനമ രേഖകളിൽ പരാമർശിക്കുന്ന ‘മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകൾ നടന്നത് ജോർജ് മാത്യുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് ജോർജ് മാത്യുവിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകൾ ‘മോസാക്ക് ഫൊൻസേക്ക’യുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണെന്നാണ് വ്യക്തമാകുന്നത്. ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത നാല് സ്ഥാപനങ്ങളിൽ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി ‘മോസാക്ക് ഫൊൻസേക്ക’യുടെ 599 ഇടപാടുകാര്‍ക്ക് വേണ്ടി പണമടച്ചതിന്റെ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്.

ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനി വഴി കോടികളുടെ നിക്ഷേപം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജോർജിനും മക്കൾക്കും കള്ളപ്പണ നിക്ഷേപത്തിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. സിനിമാ രം​ഗത്ത് നിന്നുള്ളവർ ഉൾപ്പെടെ ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങൾക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് ‘മോസാക്ക് ഫൊൻസേക്ക’. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് പുറമേ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News