'എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി'; ജോജു ജോർജിനെതിരെ സനല്‍ കുമാര്‍

ജോജു ജോര്‍ജ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് സനൽ കുമാർ ഉന്നയിച്ചിരിക്കുന്ന പുതിയ ആരോപണം. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 10:33 AM IST
  • ചോലയുടെ വിതരണം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ ജോജു ആണെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് സനൽ കുമാർ ആരോപണം ഉയർത്തിയത്.
  • അതിന് പിന്നാലെ ജോജു ജോര്‍ജ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് സനൽ കുമാർ ഉന്നയിച്ചിരിക്കുന്ന പുതിയ ആരോപണം.
  • സംഭവത്തിൽ പരാതി കൊടുക്കാൻ തീരുമാനിച്ചുവെന്നും സനൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
'എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി'; ജോജു ജോർജിനെതിരെ സനല്‍ കുമാര്‍

നടൻ ജോജു ജോർജിനെതിരെ വീണ്ടും ​ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. സനൽ കുമാർ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിന്റെ വിതരണം അട്ടിമറിക്കപ്പെട്ടെന്നും ജോജു ജോർജ് ആണ് അതിന് പിന്നിലെന്നും സനൽ കുമാർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ചോലയുടെ നിർമ്മാതാവും നായക നടനുമാണ് ജോജു. ചിത്രത്തിന്റെ വിതരണം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ ജോജു ആണെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് സനൽ കുമാർ ആരോപണം ഉയർത്തിയത്. അതിന് പിന്നാലെ ജോജു ജോര്‍ജ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് സനൽ കുമാർ ഉന്നയിച്ചിരിക്കുന്ന പുതിയ ആരോപണം. സംഭവത്തിൽ പരാതി കൊടുക്കാൻ തീരുമാനിച്ചുവെന്നും സനൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.  

സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

''ചോല എന്ന സിനിമ പൂഴ്ത്തി വെയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് ഞാൻ പോസ്റ്റ് ഇട്ടതിൽ പ്രകോപിതനായി ജോജു ജോർജ്ജ് എന്നെ അല്പം മുൻപ് ഫോണിൽ വിളിച്ച് ചീത്ത വിളിക്കുകയും എന്റെ വീട്ടിൽ വന്ന് തല്ലുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സിനിമയുടെ കാര്യം സംസാരിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും എന്നോട് സംസാരിക്കാൻ തയാറാവാതിരുന്ന അയാൾ എന്റെ പോസ്റ്റിൽ പ്രകോപിതനായതു കൊണ്ട് മാത്രമാണ് വിളിച്ചത് എന്ന് തോന്നുന്നു. സിനിമയുടെ മേൽ എനിക്കുള്ള അവകാശം കരാറിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അയാൾ പറഞ്ഞത് ഞാൻ കള്ളം പറയുന്നു എന്നാണ്. എന്നാൽ കരാർ ഞാൻ പബ്ലിഷ് ചെയ്യണമോ എന്ന് ചോദിച്ചപ്പോൾ എന്നെ വീണ്ടും ചീത്ത പറയുകയാണ് ചെയ്തത്. ഫോൺ ഞാൻ റിക്കോർഡ് ചെയ്യുന്നുണ്ടെന്നും പബ്ലിഷ് ചെയ്യുമെന്നും പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്ത് പോയിട്ടുള്ളതാണ്. 

എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തിൽ ഒരാൾ കൂടി ആയി എന്നുമാത്രമേ ഞാൻ കരുതുന്നുള്ളു. പക്ഷെ ചോല എന്ന സിനിമയിൽ എനിക്കുള്ള മൂന്നിലൊന്ന് അവകാശം കരാർ പ്രകാരം ഉള്ളതായതിനാൽ എന്നെ തല്ലിയാലും കൊന്നാലും അത് ഇല്ലാതാവുകയില്ല എന്നും ഞാനറിയാതെ അത് ആർക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കിൽ ആ വില്പന കരാർ അസാധുവാണെന്ന സത്യം നിലനിൽക്കുമെന്നും അറിഞ്ഞിരിക്കണം.

ഞാൻ എന്തായാലും ഒരു പരാതി കൊടുക്കാൻ തീരുമാനിച്ചു. എനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റിനടിയിൽ അധിക്ഷേപ കമെന്റഴുതുന്നവർ സൈബർ ബുള്ളിയിങ് എന്ന കുറ്റവും ചെയ്യുന്നുണ്ട് എന്നോർത്താൽ നന്ന്.''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News