Army Agneepath Recruitment 2022: തിയതിയിൽ മാറ്റം; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

Army Agneepath Recruitment 2022: പത്താം ക്ലാസ് പാസായവർക്കാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ അവസരം. അതേസമയം അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 10:33 AM IST
  • നേരത്തെ ഓ​ഗസ്റ്റ് ഒന്നാം തിയതി മുതൽ രജിസ്ട്രേഷൻ നടത്താം എന്നായിരുന്നു അറിയിച്ചിരുന്നത്.
  • എന്നാൽ ഇത് മാറ്റി രജിസ്റ്റർ ചെയ്യാനുള്ള സമയം ഓ​ഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ മൂന്ന് വരെയാക്കി.
  • രജിസ്റ്റർ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം.
Army Agneepath Recruitment 2022: തിയതിയിൽ മാറ്റം; അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5 മുതൽ

തിരുവനന്തപുരം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങുന്നതിനുള്ള തിയതിൽ മാറ്റം. ഓ​ഗസ്റ്റ് അഞ്ച് മുതൽ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് തുടങ്ങാം. നേരത്തെ ഓ​ഗസ്റ്റ് ഒന്നാം തിയതി മുതൽ രജിസ്ട്രേഷൻ നടത്താം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റി രജിസ്റ്റർ ചെയ്യാനുള്ള സമയം ഓ​ഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ മൂന്ന് വരെയാക്കി. രജിസ്റ്റർ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാം.

ചില സാങ്കേതിക കാരണങ്ങളാലാണ് ഓ​ഗസ്റ്റ് ഒന്നിൽ നിന്ന് രജിസ്ട്രേഷൻ ഓ​ഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയതെന്ന് തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ  ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബർ 15 മുതൽ നവംബർ 30 വരെയാണ് നടക്കുക. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.

Also Read: Changes from August 1, 2022: ആഗസ്റ്റ് 1 മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്

 

പത്താം ക്ലാസ് പാസായവർക്കാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ അവസരം. അതേസമയം അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവരുടെ പ്രായപരിധി, വിദ്യാഭ്യാസ യോ​ഗ്യത, മറ്റ് മാനദണ്ഡങ്ങൾ തുടങ്ങിയവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ ഇമെയിലിൽ ലഭിക്കുന്നതാണ്. 

MP Horror News: ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്ക് കുത്തിവയ്പ്പ്..!!

Madhya Pradesh: കേന്ദ്ര സർക്കാരിന്‍റെ  "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ" എന്ന പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ട്  മധ്യ പ്രദേശിലെ ഒരു സ്കൂളില്‍ നടന്ന കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വന്‍  വിവാദത്തിലേയ്ക്ക്. ആരോഗ്യമേഖലയില്‍ നടന്ന അശ്രദ്ധയുടെ ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കിയത്.  

ബുധനാഴ്ച മധ്യപ്രദേശിലെ സാഗറിൽ സ്ഥിതിചെയ്യുന്ന ജെയിൻ പബ്ലിക് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഈ സംഭവം നടന്നത്. 'ഒരു സൂചി-ഒരു സിറിഞ്ച്-ഒരു തവണ മാത്രം' എന്ന പ്രോട്ടോക്കോൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് വാക്‌സിനേറ്റർ ജിതേന്ദ്ര റായ് ആണ് കുട്ടികൾക്ക് കുത്തിവയ്പ്പ് നല്‍കിയത്. 

കുത്തിവയ്പ്പ് നടക്കുന്ന അവസരത്തില്‍ സ്ഥലത്ത് ഉണ്ടായിരുന്ന മാതാപിതാക്കളിൽ ഒരാളായ ദിനേശ് നാംദേവ് പന്തികേട്‌ മനസിലാക്കി ചോദ്യം ചെയ്തതോടെയാണ്‌ യഥാര്‍ത്ഥ സംഭവം പുറത്തറിയുന്നത്.  അപ്പോഴേയ്ക്കും ഒരു സിറിഞ്ച് ഉപയോഗിച്ച് 30 ലധികം കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയിരുന്നു...! 

അതേ സ്കൂളില്‍ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവായ നാംദേവ് കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാൻ എത്ര സിറിഞ്ചുകൾ ഉപയോഗിക്കുന്നുവെന്ന്  ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.  30-40 കുട്ടികള്‍ക്കെങ്കിലും ഒരു സിറിഞ്ച് കൊണ്ട് കുത്തിവയ്പ് നല്‍കിയിട്ടുണ്ടാവും എന്നാണ് വാക്സിനേറ്റർ നല്‍കിയ മറുപടി. 

കൂടാതെ, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകാൻ ഡിപ്പാർട്ട്മെന്‍റ്  മേധാവി തന്നോട് ഉത്തരവിട്ടതായി ജിതേന്ദ്ര  റായ് പറഞ്ഞു. കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന് വേണ്ട സാധനങ്ങള്‍ എത്തിച്ച വ്യക്തി ഒരു സിറിഞ്ച് മാത്രമാണ് നല്‍കിയത് എന്നും ജിതേന്ദ്ര ചൂണ്ടിക്കാട്ടി.  ഒരു സിറിഞ്ച് ഉപയോഗിച്ച് ഇത്രമാത്രം കുട്ടികള്‍ക്ക് എങ്ങിനെ കുത്തിവയ്പ്പ് നല്‍കും എന്ന് താന്‍ ചോദിച്ചതായും ഈ സംഭവത്തില്‍ തന്‍റെ തെറ്റ് എന്താണ് എന്നും ജിതേന്ദ്ര ചോദിക്കുന്നു....!!

 ഇത്തരം നടപടിയിലൂടെ കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആരാണ് ഉത്തരവാദികൾ? എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സ്കൂളോ അതോ ആരോഗ്യ വകുപ്പോ ആയിരിക്കുമോ," നാംദേവ് ചോദിച്ചു. 

സംഭവം പുറത്തായതോടെ അധികൃതര്‍ നടപടി കൈകൊണ്ടിരിയ്ക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ" എന്ന പ്രതിജ്ഞ നഗ്നമായി ലംഘിച്ചതിന് ജിതേന്ദ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  വാക്‌സിനും ആവശ്യമായ മറ്റ് സാമഗ്രികളും നല്‍കുന്നതിന്‍റെ ചുമതല വഹിച്ചിരുന്ന ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ ഡോ. രാകേഷ് മോഹനെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News