Crime: വൈത്തിരിയിലെ റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ

Gang rape: വൈത്തിരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 06:05 AM IST
  • വൈത്തിരിയിലെ റിസോര്‍ട്ടിലും ഹോംസ്‌റ്റേയിലും എത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി
  • രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
Crime: വൈത്തിരിയിലെ റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ

വയനാട്: വൈത്തിരിയില്‍ റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയാണ് കൂട്ടബലാത്സം​ഗത്തിന് ഇരയായത്. യുവതിയുടെ പരാതിയിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വൈത്തിരിയിലെ റിസോര്‍ട്ടിലും ഹോംസ്‌റ്റേയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാന്‍, തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുല്‍ ജമാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: തലയ്ക്കടിച്ചു, ശേഷം വായിൽ കമ്പി കുത്തിക്കയറ്റി; മറയൂരിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

കല്‍പ്പറ്റ ഡി.വൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര എന്നിവർ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിൽ നിന്ന് വയനാട്ടില്‍ എത്തിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ജോലി വാ​ഗ്ദാനം ചെയ്ത് വയനാട്ടിലെത്തിച്ച യുവതിയെ പിന്നീട് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുയായിരുന്നുവെന്നാണ് പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News