Pala St.Thomas college murder | രക്തധമനികൾ മുറിഞ്ഞു; മരണകാരണം രക്തം വാർന്നുപോയതെന്നും നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 11:41 PM IST
  • ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥിയായിരുന്ന നിതിന മോൾ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്
  • പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു
  • ആക്രമണം നടന്ന ഉടൻ തന്നെ കോളജ് അധികൃതർ നിതിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
  • സംഭവത്തിൽ സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു
Pala St.Thomas college murder | രക്തധമനികൾ മുറിഞ്ഞു; മരണകാരണം രക്തം വാർന്നുപോയതെന്നും നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടയം: പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കൊലപ്പെടുത്തിയ (Murder) നിതിനയുടെ രക്തധമനികൾ മുറി‍ഞ്ഞതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രക്തം വാർന്നാണ് മരണം (Death) സംഭവിച്ചത്.

ഇന്നലെയാണ് പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥിയായിരുന്ന നിതിന മോൾ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നടന്ന ഉടൻ തന്നെ കോളജ് അധികൃതർ നിതിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ALSO READ: Nithina Murder Case: നിതിനയുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

സംഭവത്തിൽ സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും അവസാനവർഷ ബി.വോക് വിദ്യാർഥികളായിരുന്നു. 
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നതായാണ് പോലീസ് പറയുന്നത്. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. നിതിനയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ കൈ മുറിച്ച് ഭയപ്പെടുത്താനാണ് ബ്ലേഡ് കരുതിയതെന്നുമാണ് പ്രതിയുടെ മൊഴി.

അതേസമയം, പ്രതി അഭിഷേകിനെ കൊലനടന്ന പാലാ സെന്‍റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുത്തു. നിതിനയെ കുത്തി വീഴ്ത്തിയ രീതിയും തുടർന്ന് ബെഞ്ചിൽ ചെന്നിരുന്നതുമെല്ലാം അഭിഷേക് വിശദീകരിച്ചു. പാലാ ഡിവൈഎസ്‍പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News