പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; ആര്യയുടെ ആത്മഹത്യാ കുറിപ്പ്

കരിയില കൂനയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യചെയ്ത യുവതികളിലൊരാളായ ആര്യയുടെ മൊഴി.   

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 11:56 PM IST
  • കൊല്ലത്ത് കരിയില കൂനയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
  • കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യചെയ്ത ആര്യയുടെ മൊഴി
  • രേഷ്മ ഇത്രയും വഞ്ചകിയെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആര്യ കുറിച്ചിരിക്കുന്നത്
പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടിയിലാകുന്നത് സഹിക്കാൻ വയ്യ; ആര്യയുടെ ആത്മഹത്യാ കുറിപ്പ്

കൊല്ലം: കരിയില കൂനയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യചെയ്ത യുവതികളിലൊരാളായ ആര്യയുടെ മൊഴി. 

രേഷ്മ ഇത്രയും വഞ്ചകിയെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ആത്മഹത്യ (Suicide) കുറിപ്പില്‍ ആര്യ കുറിച്ചിരിക്കുന്നത്.  അവരുടെ ജീവിതം നന്നാകണമെന്നേ ഞാൻ കരുതിയുള്ളൂവെന്നും പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലയെന്നും അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും, തന്റെ മകനെ നന്നായി നോക്കണം എല്ലാവരും ക്ഷമിക്കണമെന്നുമാണ് ആര്യ തന്റെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്.

Also Read: Kottayam Deepa death: കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ

ഇതോടെ കുഞ്ഞിനെ കരിയിലാക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ഗർഭിണി ആയിരുന്നുവെന്ന വിവരം ആർക്കും അറിയില്ലയിരുന്നു എന്ന രേഷ്മയുടെ വാദം പൊളിയുകയാണ്.  രേഷ്മയോട് നല്ല അടുപ്പമുള്ള ആളായിരുന്നു ഭർത്താവിന്റെ സഹോദരന്റെ ഭാര്യയായ ആത്മഹത്യ (Suicide) ചെയ്ത ഈ ആര്യ.  

ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് ഫേസ്ബുക്ക് കാമുകനുമായി ചാറ്റ് ചെയ്യാന്‍ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിക്കാൻ ആര്യയോട് പൊലീസ് സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിക്കുകയും പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. 

Also Read:  പ്ലാച്ചിമട കോവിഡ് ചികിത്സാകേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 

ഇതിനിടെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.  ആര്യയോടൊപ്പം ഭർത്താവിന്റെ സഹോദരിയുടെ മകൾ ഗ്രീഷ്മയേയും കാണാതാവുകയായിരുന്നു.  ഇവരെ തിരഞ്ഞ പൊലീസ് ഇത്തിക്കരയാറ്റിന് സമീപത്തെ സിസിടിവിയില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. 

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെയും ഗ്രീഷ്മയുടേയും മൃതദേഹം കണ്ടെത്തിയത്. രേഷ്മ ഗര്‍ഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികള്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്.  

എന്തായാലും സംഭവത്തില്‍ ദുരൂഹതയേറുന്നതാണ് രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ മരണം. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാന്‍ ഒപ്പം കൂട്ടിയത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News