Karipur Gold Smuggling Case: സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി; ഷാഫി ഹാജരാകില്ല

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുപ്പിനായി പാനൂർ സ്വദേശി സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി.   

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 01:09 PM IST
  • സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി
  • അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത സിം കാർഡുകൾ
  • ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
Karipur Gold Smuggling Case:  സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി; ഷാഫി ഹാജരാകില്ല

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുപ്പിനായി പാനൂർ സ്വദേശി സക്കീന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. 

സ്വർണ്ണക്കടത്ത് സംഘത്തിൽ (Karipur Gold Smuggling Case) ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് നേരത്തെ അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. 

Also Read: Karipur Gold Smuggling Case: മൊഴിയിൽ വൈരുദ്ധ്യം; അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് ഇന്ന് വീണ്ടുമെടുക്കും

അതിന്റെ അടിസ്ഥാനത്തിലാണ് സക്കീനയെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്.കേസിൽ സക്കീനയ്ക്ക് സംഘവുമായുള്ള (Arjun Ayanki) ബന്ധവും സിം കാർഡുകൾ പ്രതികളുടെ കൈവശമെത്തിയതെങ്ങനെ എന്ന സാഹചര്യവും കസ്റ്റംസ് അന്വേഷിക്കും.

ഇതിനിടയിൽ ഈ കേസുമായി ബന്ധപ്പെട്ട് ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് റിപ്പോർട്ടുണ്ട്. നാളെ ഹാജരാകാമെന്ന് ഷാഫി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. 

Also Read: Karipur Gold Smuggling Case: നഗ്നനാക്കി മര്‍ദ്ദിച്ചതായി അര്‍ജുന്‍ കോടതിയില്‍, മൊഴികളില്‍ വൈരുദ്ധ്യമെന്ന് കസ്റ്റംസ്

സ്വർണ്ണക്കടത്തിനായി ഷാഫിയുടെ സഹായം ലഭിച്ചതായിട്ടുള്ള അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശം നൽകിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News