Viral News: സദ്യയിൽ പപ്പടം വീണ്ടും നൽകിയില്ല; കല്ല്യാണ ചടങ്ങിനിടെ കൂട്ടത്തല്ല്

Papadam: വിവാഹ സദ്യക്കിടയില്‍ പപ്പടം വീണ്ടും നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 04:00 PM IST
  • മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്
  • ഭക്ഷണം കഴിക്കുന്നതിനിടെ വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ വീണ്ടും പപ്പടം ആവശ്യപ്പെട്ടു
  • എന്നാല്‍ വിളമ്പുന്നവര്‍ പപ്പടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു
  • ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയും ആയിരുന്നുവെന്ന് കരീലക്കുളങ്ങര പോലീസ് പറയുന്നു
Viral News: സദ്യയിൽ പപ്പടം വീണ്ടും നൽകിയില്ല; കല്ല്യാണ ചടങ്ങിനിടെ കൂട്ടത്തല്ല്

ആലപ്പുഴ: വിവാഹ സദ്യയില്‍ പപ്പടം വീണ്ടും നൽകാത്തതിന് കൂട്ടത്തല്ല്. ആലപ്പുഴ ഹരിപ്പാട് മുട്ടത്താണ് സംഭവം. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവാഹ സദ്യക്കിടയില്‍ പപ്പടം വീണ്ടും നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ വരന്‍റെ സുഹൃത്തുക്കളില്‍ ചിലര്‍ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ പപ്പടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയും ആയിരുന്നുവെന്ന് കരീലക്കുളങ്ങര പോലീസ് പറയുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തല്ലിത്തകർത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; യുവാവിനെ എട്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു

കൊല്ലം: ലെയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ എട്ട് പേർ ചേർന്ന് മർദ്ദിച്ചു. കൊല്ലം വാളത്തുങ്കലാണ് സംഭവം. പള്ളിമുക്ക് സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത്. നീല കണ്ഠൻറെ കൈവശ മുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് ചോദിക്കുകയും  ഇല്ലെന്ന് പറഞ്ഞതോടെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. സമീപത്തെ ചതുപ്പ് പ്രദേശത്ത് തെങ്ങിനോട് ചേർത്ത് നിർത്തിയ ശേഷം ക്രൂരമായി അടിക്കുകയായിരുന്നു.

സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ.

സുഹൃത്തിൻറെ വീട്ടിലേക്ക് പോവുകയായിരുന്നു നീലകണ്ഠൻ. കുറേ നേരമായിട്ടും കാണാതായതോടെ നീല കണ്ഠനെ തിരക്കിയെത്തിയ സുഹൃത്ത് അനന്തുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ശരീരമാസകലം പരിക്കേറ്റ നീല കണ്ഠനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News