Vaishno Devi Stampede| മരിച്ച എല്ലാവരുടെയും കുടുംബത്തിന് രണ്ട് ലക്ഷം നഷ്ട പരിഹാരം, മരിച്ചവരിൽ ഏറെയും ഡൽഹി,പഞ്ചാബ്,ഹരിയാന സ്വദേശികൾ

അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ജമ്മു കാശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷവും നഷ്ട പരിഹാരം നൽകും.

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 09:26 AM IST
  • ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
  • ആദ്യം ഏഴ് പേർ മരിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ
  • കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ പ്രവർത്തനങ്ങളുടെയും എല്ലാം ഏകോപന ചുമതല
Vaishno Devi Stampede| മരിച്ച എല്ലാവരുടെയും കുടുംബത്തിന് രണ്ട് ലക്ഷം നഷ്ട പരിഹാരം, മരിച്ചവരിൽ ഏറെയും ഡൽഹി,പഞ്ചാബ്,ഹരിയാന സ്വദേശികൾ

Katra: വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക്  രണ്ട് ലക്ഷം രൂപയുടെ നഷ്ട പരിഹാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം  ആരംഭിച്ചിട്ടുണ്ട് പ്രിൻസിപ്പൽ സെക്രട്ടറി, എ.ഡി.ജി.പി എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുക. 

അതേസമയം അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ ജമ്മു കാശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷവും നഷ്ട പരിഹാരം നൽകും.

ALSO READ: Mata Vaishno Devi Shrine Stampede: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു, ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

അതോടൊപ്പം തന്നെ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ്  എല്ലാ പ്രവർത്തനങ്ങളുടെയും എല്ലാം ഏകോപന ചുമതല വഹിക്കുന്നത്.

Also Read: Thiruvananthapuram Murder | അനീഷിനെ കൊലപ്പെടുത്തിയത് മുൻ വൈരാ​ഗ്യത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്; കൊല നടത്താൻ ഉപയോ​ഗിച്ച കത്തി കണ്ടെടുത്തു

ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ആദ്യം ഏഴ് പേർ മരിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. രാത്രി 2-3 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News