Manipur Horror Update: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Manipur Violence: രണ്ടു ദിവസങ്ങളിലായി മാത്രം മ്യാൻമറിൽ നിന്നും 301 കുട്ടികളും 208 സ്ത്രീകളും ഉൾപ്പെടെ 718 മ്യാൻമർ പൗരന്മാർ മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ പ്രവേശിച്ചതായിട്ടാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 08:16 AM IST
  • മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായിട്ടുണ്ട്

    പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നുവെന്നാണ് വിവരം
Manipur Horror Update: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലെന്ന് റിപ്പോർട്ട്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായിട്ടുണ്ട്. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നുവെന്നാണ് വിവരം.

Also Read: Manipur Horror: യുദ്ധമുഖത്തേക്കാള്‍ ഭീകരമായിരുന്നു അത്... കുകി വനിതയുടെ ഭര്‍ത്താവായ കാര്‍ഗില്‍ സൈനികന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മാത്രമല്ല വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈറലായ മറ്റൊരു വീഡിയോ മ്യാൻമറിൽ നടന്ന സംഭവമാണെന്ന് പോലീസ് വ്യക്തമാക്കി.  രണ്ടു ദിവസങ്ങളിലായി മാത്രം മ്യാൻമറിൽ നിന്നും 301 കുട്ടികളും 208 സ്ത്രീകളും ഉൾപ്പെടെ 718 മ്യാൻമർ പൗരന്മാർ മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ പ്രവേശിച്ചതായിട്ടാണ് റിപ്പോർട്ട്.  അതേ സമയം ഇവർ അതിർത്തി കടന്നതിൽ സൈന്യത്തെ അതൃപ്തി അറിയിച്ച് മണിപ്പൂർ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമർ പൗരന്മാരെ പിന്തിരിപ്പിക്കാൻ സംസ്ഥാന സർക്കാർ അസം റൈഫിൾസിനോട് ആവശ്യപ്പെട്ടതായി മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി പറഞ്ഞു, ശരിയായ യാത്രാരേഖകളില്ലാതെ ഈ 718 മ്യാൻമർ പൗരന്മാരെ എങ്ങനെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിച്ചതെന്നും അതിന്റെ കാരണം വ്യക്തമാക്കണമെന്നും സർക്കാർ അസം റൈഫിൾസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.  ഇവർ ജില്ലയിലെ ഏഴ് സ്ഥലങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം.  ഇതിനിടയിൽ മണിപ്പൂർ‌ വിഷയത്തിൽ പാർലമെൻറ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നുണ്ട്.

Also Read: ബുധൻ ചിങ്ങ രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

ആ വ്യാജവാർത്തയാണ് ഈ ക്രൂരതയിലേക്ക നയിച്ചത്; മണിപ്പൂർ വിഷയത്തിൽ കാരണം പറഞ്ഞ് പൊലീസ്

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വിശധീകരിച്ച് പോലീസ്. ദില്ലിയില്‍ നടന്ന കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടന്നതെന്ന പേരില്‍ പ്രചരിച്ചതാണ് മണിപ്പൂരിലെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രതികരണം. മെയ്തെയ് വിഭാഗത്തിലെ സ്ത്രീയ്ക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരിലാണ് വ്യാപക പ്രചാരണം നടന്നത്. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതശരീരം മണിപ്പൂരി സ്ത്രീയുടേതെന്ന പേരില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാംഗ്പോക്പിയില്‍ അഞ്ച് പേരെ തട്ടിക്കൊണ്ട് പോകാനുള്ള സാഹചര്യം ഉണ്ടായത്.

Also Read: IND vs WI: രോഹിത് ശർമ്മയുടെ ഈ നീക്കം കോഹ്‌ലിയുടെ കരിയർ അപകടത്തിലാക്കുമോ? വിരാട് ടെസ്റ്റിൽ നിന്നും പുറത്തായേക്കുമോ!

800 മുതല്‍ 1000 പേര്‍ വരെ അടങ്ങിയ ആയുധധാരികള്‍ ഗ്രാമത്തിലേക്ക് ഇരച്ച് കയറി വന്‍ അക്രമം നടത്തിയതെന്നും പൊലീസ് വിശദമാക്കി. മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ അടുത്ത ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ചത്. വീഡിയോ പുറത്തെത്തിയതോടെ രാജ്യ വ്യാപകമായി രോഷം ഉയർന്നുവരികയും പ്രധാനമന്ത്രി അടക്കം അക്രമത്തേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. നഗ്നരാക്കിസ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെയ്തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചത്.  ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News