കടം വാങ്ങിച്ച 15 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ദളിത് ദമ്പതികളെ വ്യാപാരി വെട്ടിക്കൊന്നു

കടം വാങ്ങിച്ച 15 രൂപ തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ ദളിത് ദമ്പതികളെ വ്യാപാരി വെട്ടിക്കൊന്നു. കടം വാങ്ങിച്ച രൂപ തിരിച്ചു തരാത്തതിനെ  ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭരത് നാഥ് (45), ഭാര്യ മംമ്ത (40) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരുടേയും തല വേര്‍പെട്ടിരുന്നു. ഭരതിന്‍റെ ശരീരത്തില്‍ ഒമ്പതും മംമ്തയുടെ ദേഹത്ത് ഏഴും മുറിവുകളാണുള്ളത്.

Last Updated : Jul 28, 2016, 08:47 PM IST
കടം വാങ്ങിച്ച 15 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ദളിത് ദമ്പതികളെ വ്യാപാരി വെട്ടിക്കൊന്നു

കാണ്‍പൂര്‍: കടം വാങ്ങിച്ച 15 രൂപ തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ ദളിത് ദമ്പതികളെ വ്യാപാരി വെട്ടിക്കൊന്നു. കടം വാങ്ങിച്ച രൂപ തിരിച്ചു തരാത്തതിനെ  ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭരത് നാഥ് (45), ഭാര്യ മംമ്ത (40) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരുടേയും തല വേര്‍പെട്ടിരുന്നു. ഭരതിന്‍റെ ശരീരത്തില്‍ ഒമ്പതും മംമ്തയുടെ ദേഹത്ത് ഏഴും മുറിവുകളാണുള്ളത്.

ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പശുവിനെ കൊന്ന് തോലുരിച്ചെന്ന് ആരോപിച്ച് ദലിതരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രാജ്യമെങ്ങും ഇതിന്‍റെ പ്രതിഷേധം  വ്യാപകമാകുന്നതിനിടെയാണ് മറ്റൊരു ദാരുണ സംഭവം. പ്രതി അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിന്‍റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

Trending News