Capt. Amarinder Singh: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്

പഞ്ചാബ്‌ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രവചനങ്ങള്‍ തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്  BJPയില്‍ ചേരുന്നു. അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടിയും  ബിജെപിയില്‍ ലയിയ്ക്കും.  

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 11:35 AM IST
  • തിങ്കളാഴ്ച ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേരുക. 8
  • 0 കാരനായ അമരീന്ദർ സിംഗ് താൻ പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനെയും (Punjab Lok Congress - PLC) ബിജെപിയിൽ ലയിപ്പിക്കും.
Capt. Amarinder Singh: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്

New Delhi: പഞ്ചാബ്‌ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രവചനങ്ങള്‍ തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്  BJPയില്‍ ചേരുന്നു. അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടിയും  ബിജെപിയില്‍ ലയിയ്ക്കും.  

റിപ്പോര്‍ട്ട് അനുസരിച്ച്  തിങ്കളാഴ്ച ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേരുക.  80 കാരനായ അമരീന്ദർ സിംഗ് താൻ പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനെയും (Punjab Lok Congress - PLC) ബിജെപിയിൽ ലയിപ്പിക്കും. 

Also Read:  യുപിയിലെ മൂന്നാംമുന്നണിയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളും

ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അമരീന്ദർ സിംഗ് സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പിഎൽസി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ  പുതിയ സംഭവവികാസത്തെക്കുറിച്ച് അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ദേശീയ സുരക്ഷ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, പഞ്ചാബിന്‍റെ  മൊത്തത്തിലുള്ള സമഗ്ര വികസനത്തിനുള്ള ഭാവി റോഡ്‌ മാപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി  പ്രിത്പാൽ സിംഗ് ബാലിയവാൾ  ട്വീറ്റിലൂടെ അറിയിച്ചു. 

പി‌എൽ‌സിയിൽ ചേർന്ന ഏഴ് മുൻ എം‌എൽ‌എമാരും ഒരു മുൻ എം‌പിയും സിംഗിനൊപ്പം BJP യില്‍ ചേരുമെന്ന് പാർട്ടി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ പറഞ്ഞു. ചണ്ഡീഗഡിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പിഎൽസിയുടെ മറ്റ് ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ബിജെപിയിൽ ചേരുമെന്നും ബാലിയവാൾ പറഞ്ഞു.

50 വര്‍ഷത്തോളംപഞ്ചാബ് കോണ്‍ഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും നിര്‍ണ്ണായക വ്യക്തിത്വമായി തുടര്‍ന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന് വളരെ പെട്ടന്നാണ് പാര്‍ട്ടിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം കഴിഞ്ഞ വർഷം പിഎൽസി  എന്ന പേരില്‍ പുതിയ് പാര്‍ട്ടി രൂപീകരിച്ചിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍  ബിജെപിയുമായും ശിരോമണി അകാലിദളുമായും  ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിരുന്നാലും, പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. കൂടാതെ, അമരീന്ദർ സിംഗ് തന്‍റെ സ്വന്തം  തട്ടകമായ പട്യാല അർബനിൽ നിന്ന് പരാജയപ്പെടുകയും ചെയ്തു. രണ്ട് തവണ മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പഴയ പട്യാല രാജകുടുംബത്തിന്‍റെ പിൻഗാമിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News