Crime: എയർ ഹോസ്റ്റസിന് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരൻ പിടിയിൽ

ശനിയാഴ്ചയാണ് ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിന് നേരെ അതിക്രമം ഉണ്ടാകുന്നത്. എയർ ഹോസ്റ്റസുമായി കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം യാത്രക്കാരൻ ഉപദ്രവിക്കുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : May 15, 2023, 06:43 PM IST
  • പഞ്ചാബ് ജലന്തറിലെ കോട്​ലി ഗ്രാമത്തിലെ രജീന്ദർ സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
  • മദ്യപിച്ച് എയർ ഹോസ്റ്റസുമായി ഇയാൾ തർക്കിച്ചു.
  • തുടർന്ന് അവരെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി.
Crime: എയർ ഹോസ്റ്റസിന് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരൻ പിടിയിൽ

അമൃത്​സർ: എയർ ഹോസ്റ്റസുകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ യാത്രക്കാരൻ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. യാത്രക്കാരനെ പോലീസ് പിടികൂടി. പഞ്ചാബ് ജലന്തറിലെ കോട്​ലി ഗ്രാമത്തിലെ രജീന്ദർ സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് എയർ ഹോസ്റ്റസുമായി ഇയാൾ തർക്കിച്ചു. തുടർന്ന് അവരെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി.

യാത്രക്കാരൻ മോശമായി പെരുമാറിയ വിവരം എയർ ഹോസ്റ്റസ് ക്രൂവിനെ അറിയിച്ചു. തുടർന്ന് ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്​സർ കൺട്രോൾ റൂമിൽ അറിയിക്കുകയും എയർലൈന്‍റെ സഹസുരക്ഷ മാനേജർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. അമൃത്​സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം എത്തിയതോടെ പോലീസ് പ്രതിയെ പിടികൂടി.

Also Read: IOCL recruitment 2023: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇങ്ങനെ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക), സെക്‌ഷൻ 509 (വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക) എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. 

Mallikarjun Kharge Summoned: ബജ്‌രംഗ ദൾ നിരോധന വാഗ്ദാനം, കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് സമൻസ്

Mallikarjun Kharge Summoned: കർണാടകയിൽ  ബജ്‌രംഗ ദളിനെ നിരോധിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെക്ക് സമന്‍സ്. പഞ്ചാബിലെ കോടതിയാണ്  സമൻസ് അയച്ചിരിയ്ക്കുന്നത്. 

വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്ന ബജ്‌രംഗ ദൾ പോലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോണ്‍ഗ്രസ്‌ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍  ബജ്‌രംഗ ദളിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ്  ഖാർഗെയ്‌ക്കെതിരെയുള്ള ആരോപണം. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരദ്വാജ് ആണ്  ഖാർഗെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്. കോണ്‍ഗ്രസ്‌ പ്രകടനപത്രികയിൽ ബജ്‌രംഗ ദളിനെ "സിമി, അൽ-ഖ്വയ്ദ തുടങ്ങിയ ദേശവിരുദ്ധ സംഘടനകളുമായി" ഉപമിച്ചതായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബിലെ സംഗ്രൂർ കോടതിയാണ് കോൺഗ്രസ് അദ്ധ്യക്ഷന് സമൻസ് അയച്ചിരിയ്ക്കുന്നത്.  
 
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ്‌ പാര്‍ട്ടി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ, പിഎഫ്ഐ, ബജ്‌രംഗ ദൾ തുടങ്ങിയ സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുന്ന ബജ്‌റംഗ്ദൾ പോലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രഖ്യാപനം. കൂടാതെ, "വർഗീയ അക്രമങ്ങളിൽ" നിന്നും "തെറ്റായ കേസുകളിൽ" നിന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഈ വാഗ്ദാനം വലിയ  കൊടുങ്കാറ്റായി മാറിയിരുന്നു. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ബജ്‌രംഗ ദൾ, ബജ്‌രംഗ ബലി വിഷയം ഉയര്‍ത്തിക്കാട്ടി.

ഒരു സാഹചര്യത്തില്‍ പരുങ്ങലിലായിരുന്ന ബിജെപിയ്ക്ക് കുതിക്കാനുള്ള അവസരം കോണ്‍ഗ്രസ്‌ നല്‍കി എന്ന് വരെ വിലയിരുത്തലുകള്‍ ഉണ്ടായി. എന്നാല്‍, രാമഭക്തന്‍ ഹനുമാനെ ബജ്‌രംഗ ദളുമായി തുലനം ചെയ്തതിലൂടെ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്‌ പ്രധാനമന്ത്രിക്കെതിരെ തിരിച്ചടിക്കുകയും അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആകെയുള്ള 224ൽ ​​135 സീറ്റുകളും നേടി കോൺഗ്രസ്  ഉജ്ജ്വല വിജയം നേടി. 

കർണാടകയിൽ നിരോധനം ഏർപ്പെടുത്തുമെന്ന കോൺഗ്രസിന്‍റെ ഭീഷണിയെ ബജ്‌രംഗ ദള്‍ ഭയപ്പെടുന്നില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകൻ അടുത്തിടെ പറഞ്ഞു. ഹിന്ദുക്കളോടുള്ള വിദ്വേഷത്തിന്‍റെ പേരിൽ ബജ്‌രംഗ ദളിനെ നിരോധിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ ഇൻഡോറിൽ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ കാലത്ത് ബജ്‌രംഗ ദളിനെ നിരോധിച്ചിരുന്നുവെങ്കിലും അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോടതി അത് റദ്ദാക്കിയതായും  അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News