Crime News: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവ്

Rape Case: ഇയാൾ 2021 ഫെബ്രുവരി 28 നും മാര്‍ച്ച് ഒന്നിനും കുഞ്ഞിനെ ഉപദ്രവിച്ചുവെന്നാണ് കേസ്.  കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 02:57 PM IST
  • നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തിയൊൻപതുകാരനായ പ്രതിക്ക് 60 കൊല്ലം തടവുശിക്ഷ
  • ഇയാൾ 2021 ഫെബ്രുവരി 28 നും മാര്‍ച്ച് ഒന്നിനും കുഞ്ഞിനെ ഉപദ്രവിച്ചുവെന്നാണ് കേസ്
  • കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്
Crime News: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം തടവ്

പെരുമ്പാവൂര്‍: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തിയൊൻപതുകാരനായ പ്രതിക്ക് 60 കൊല്ലം തടവുശിക്ഷ. പള്ളിക്കര എരുവേലി കാഞ്ഞിരത്തുമുകള്‍ വിഷ്ണുവിനാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

Also Read: കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

ഇയാൾ 2021 ഫെബ്രുവരി 28 നും മാര്‍ച്ച് ഒന്നിനും കുഞ്ഞിനെ ഉപദ്രവിച്ചുവെന്നാണ് കേസ്.  കുഞ്ഞിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.  കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ കേസില്‍ അന്നത്തെ സിഐ ആയിരുന്ന ബിനുകുമാര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഇയാൾക്ക് മൂന്നു വകുപ്പുകളിലായാണ് 60 കൊല്ലത്തെ തടവ് ലഭിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം. പിള്ളയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 

Also Read: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ദീപാവലിക്ക് മുൻപ് ശമ്പളം വർധിച്ചു

രേഖകളിൽ കൃത്രിമം കാട്ടി 2500 രൂപ തട്ടിയ കൃഷി ഓഫീസർക്ക് 3 വർഷം തടവും പിഴയും!

രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് 3 വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫീസറായിരുന്ന പി. പളനിയ്ക്കാണ് അഴിമതി നിരോധനവകുപ്പ് പ്രകാരം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. 5 കര്‍ഷകര്‍ക്ക് കൃഷിക്കുള്ള കരിമ്പിന്‍ വിത്ത് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടത്തിയാണ് ഇയാള്‍ 2500 രൂപ തട്ടിയെടുത്തതെന്നതാണ് കേസ്.

Also Read: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ; കേരളീയത്തിന് ഇന്ന് തുടക്കം

എന്നാൽ കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. പി. പളനിയെ കരിമ്പ് കൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി കെവി ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് ഇൻസ്പെക്ടർമാരായ എസി ജോസഫ്, ജിൽസൺ മാത്യു എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. കുറ്റപത്രം സമർപ്പിച്ചത് ഇടുക്കി വിജിലൻസ് ഡിവൈഎസ്പി പി.ടി. കൃഷ്ണൻകുട്ടിയാണ് . പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വിഎ. സരിതയാണ് ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News