വടക്കാഞ്ചേരി ബസ് അപകടം; രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും, സ്പീഡ് ഗവർണർ നടപടി കർശനമാക്കുമെന്നും മന്ത്രി ആന്റണി രാജു

സ്പീഡ് ഗവർണർ നടപടി കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.  സ്പീഡ് ഗവർണർ അഴിച്ച് മാറ്റുന്ന സംഭവങ്ങൾ ഉണ്ടെന്നും ഇത് പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 12:08 PM IST
  • കൂടാതെ സ്പീഡ് ഗവർണർ നടപടി കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
  • സ്പീഡ് ഗവർണർ അഴിച്ച് മാറ്റുന്ന സംഭവങ്ങൾ ഉണ്ടെന്നും ഇത് പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.
  • എന്നാൽ 368 എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളതെന്നും ഓരോ വാഹനത്തിനും പിന്നാലെ പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
  • എന്നാൽ ഘട്ടം ഘട്ടമായി വാഹനങ്ങളുടെ പരിശോധന വർധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ബസ് അപകടം; രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും, സ്പീഡ് ഗവർണർ നടപടി കർശനമാക്കുമെന്നും മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും രണ്ടാഴ്ചകൾക്ക് ഉള്ളിൽ പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കൂടാതെ സ്പീഡ് ഗവർണർ നടപടി കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്പീഡ് ഗവർണർ അഴിച്ച് മാറ്റുന്ന സംഭവങ്ങൾ ഉണ്ടെന്നും ഇത് പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ 368 എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ മാത്രമാണ് ഉള്ളതെന്നും ഓരോ വാഹനത്തിനും പിന്നാലെ പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഘട്ടം ഘട്ടമായി വാഹനങ്ങളുടെ പരിശോധന വർധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്പീഡ് ഗവർണർ അഴിച്ച് മാറ്റുന്ന സംഭവങ്ങളിൽ ഡീലർമാരുടെ സഹായമുണ്ടെന്ന് സൂചനയുണ്ടെന്നും അതിനാൽ ഷൂ റൂമുകൾ പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.  കൂടാതെ ടൂറിസ്റ്റ് ബസുകളുടെ ഡ്രൈവർമാരുടെ വിവവരങ്ങൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരി അപകടത്തിൽ ബസിന്റെ അമിത വേഗതയെ കുറിച്ച് അപകടത്തിന് മുമ്പ് തന്നെ വാഹനഉടമയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും അതിനാൽ ബസ് ഉടമയുടെ പേരിലും കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ, ബസ് ഉടമക്കെതിരെയും കേസെടുക്കാൻ നിർദേശം

 അതേസമയം വടക്കഞ്ചേരി ബസ് അപകടത്തിൽ പിടിയിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തി. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തിരുന്നത്. ജോമോനെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അപകട സമയത്ത് ഇയാൾ പോലീസിനോട് കള്ളം പറഞ്ഞ് കടന്ന് കളയുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ചും അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടായ സാഹചര്യം, വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളായിരിക്കും പോലീസ് അന്വേഷിക്കുക.   

ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ പോലീസ് പിടികൂടുന്നത്. ബസ് ഉടമ അരുണിനെയും പോലീസ് പിടികൂടി. കൊല്ലം ചവറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇതിനിടെ ബസ് ഉടമയ്ക്കെതിരേയും കേസെടുക്കാൻ നിർദേശം ഉണ്ട്. ടൂറിസ്റ്റ് ബസ് കാറിനേയും കെഎസ്ആർടിസി ബസിനേയും ഒരുമിച്ച് മറികടക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News