RB Sreekumar Arrest : ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി

ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.  ഇത് ഗൗരവമായി ചിന്തിക്കണമെന്നും, കോൺഗ്രസിന്റെ  ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 02:10 PM IST
  • ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
  • ഇത് ഗൗരവമായി ചിന്തിക്കണമെന്നും, കോൺഗ്രസിന്റെ ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • കോൺഗ്രസിനൊപ്പം നിൽക്കുന്ന ലീഗിനെ പോലുള്ള മറ്റു പാർട്ടികളും ഇക്കാര്യം ചിന്തിക്കുന്നത് നന്നാവും.
RB Sreekumar Arrest : ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി

 സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മലയാളിയും ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് എന്നിവരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് ഗൗരവമായി ചിന്തിക്കണമെന്നും, കോൺഗ്രസിന്റെ  ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി

കോണ്‍ഗ്രസുകാര്‍ എന്നും മറക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് കലാപത്തിലെ രക്തസാക്ഷിയാണ് ഏഹ്സാന്‍ ജഫ്രി. മുന്‍ കോണ്‍ഗ്രസ്സ് എംപിയാണ്. അദ്ദേഹത്തിന്‍റെ വിധവയാണ് ഇപ്പോള്‍ എണ്‍പത്തിയഞ്ചു വയസ്സുള്ള സാകിയ ജഫ്രി. അവര്‍ നിയമപോരാട്ടം തുടങ്ങിയിട്ട് പത്തൊന്‍പത് വര്‍ഷത്തിലേറെയായി. 

ഗുജറാത്ത് വംശഹത്യക്കിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ സാകിയയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ്സ് എംപിയുമായ എഹ്സാന്‍ ജഫ്രി കൊല്ലപ്പെടുകയായിരുന്നു. കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിച്ചപ്പോള്‍ ജെഫ്രിയുടെ വീട്ടിലേക്കാണ് കോളനിവാസികള്‍ അഭയംതേടിയെത്തിയത്. തുടര്‍ന്നുനടന്ന തീവെപ്പില്‍ ജെഫ്രിയുള്‍പ്പെടെ 69 പേരാണ് അന്നവിടെ വെന്തുമരിച്ചത്.

ALSO READ: RB Sreekumar Arrest: എന്നോടും ചെയ്തത് അത് തന്നെ; ആർബി ശ്രീകുമാറിൻറെ അറസ്റ്റിൽ നമ്പി നാരായണൻ

നരേന്ദ്ര മോദിക്കും മറ്റ് അറുപതോളം പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ എസ് ഐ ടി  റിപ്പോര്‍ട്ട് ശരിവെച്ചതിനെതിനെതിരെ സാക്കിയ ജഫ്രി സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജി തള്ളിക്കൊണ്ടാണല്ലോ കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദ്ദേശമായി  വന്നത്. എന്നാല്‍, സാകിയ ജെഫ്രിയുടെ നിയമപോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുന്നതുപോയിട്ട് സോണിയ ഗാന്ധിയോ ഉന്നത കോണ്‍ഗ്രസ് നേതാക്കളോ നാളിതുവരെ സാകിയയെ പോയി കാണുകപോലും ചെയ്തിട്ടില്ല. 

ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ സാകിയ ജഫ്രിയെ കാണരുതെന്നാണ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ അവരെ ഉപദേശിച്ചിരുന്നത്. മൃദുഹിന്ദുവോട്ടുകള്‍ നഷ്ട്ടപ്പെടാതിരിക്കാനായിരുന്നു 
കോണ്‍ഗ്രസിന്‍റെ ആ നിലപാട്. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്താകെ 'ടെംപിള്‍ ടൂര്‍' നടത്താന്‍ സമയം കണ്ടെത്തിയ രാഹുല്‍ ഗാന്ധി എഹ്സാന്‍ ജാഫ്രിയെപ്പറ്റിയോ ഗുല്‍ബര്‍ഗ് സൊസൈറ്റിയെക്കുറിച്ചോ ഒരക്ഷരം ഉരിയാടിയിരുന്നില്ല.
സാക്കിയയുടെ കേസിലെ പെറ്റിഷണര്‍ നമ്പര്‍ 2 ആയ ടീസ്ത സെറ്റല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ ജനാധിപത്യ വിരുദ്ധമായ അറസ്റ്റില്‍ സാധാരണ ഗതിയിൽ ജനാധിപത്യ പാർട്ടികൾ എതിർക്കുമല്ലോ?  എന്നാൽ കോണ്‍ഗ്രസ്സ് പാര്‍ടി പ്രതികരിച്ച രീതി കണ്ടാല്‍ ആ പാര്‍ട്ടിയെയോര്‍ത്ത് കഷ്ടം തോന്നും.  

കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്വി തുടങ്ങുന്നത് ഇപ്രകാരമാണ്.  

" ടീസ്റ്റ  സെതല്‍വാദിന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍ നടന്ന വ്യാജരേഖ ചമയ്ക്കല്‍, കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍  കേസിന്‍റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കോണ്‍ഗ്രസിനു സാധിക്കില്ല". 

എന്നാല്‍ ഈ വിഷയത്തില്‍ സിപിഐ എമ്മിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

"ഗുജറാത്ത് കലാപത്തില്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദ്, ഗുജറാത്ത് മുന്‍ എ.ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണം.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിലഭിക്കാന്‍ പോരാടിയ തീസ്തയെ അറസ്റ്റുചെയ്തതിനെ അപലപിക്കുന്നു. വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഭരണകൂടത്തിന്‍റെ പങ്ക് ചോദ്യംചെയ്യരുതെന്ന് ജനാധിപത്യവിശ്വാസികള്‍ക്കുള്ള ഭീഷണിയാണ് ഈ അറസ്റ്റ്. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരാണ്. സുപ്രീംകോടതി വിധിയിലെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി. കോടതി സ്ഥാപിച്ച പ്രത്യേക അന്വേഷണസംഘത്തിന്‍റെ നടപടികളെ കോടതിയില്‍ ചോദ്യംചെയ്യാന്‍ പാടില്ലെന്നാണ് ഇതിനര്‍ഥം. മറിച്ചായാല്‍ കേസെടുക്കും. ജുഡീഷ്യല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്ന തീസ്തയെപ്പോലുള്ളവരെ ശിക്ഷിക്കുകയാണ് ഈ വിധി. തിരുത്തല്‍ ഹര്‍ജിക്ക് സാധ്യതയുള്ള കേസാണിത്".

വ്യക്തമാണ് രണ്ട് പ്രതികരണവും. ആരാണ് ബിജെപിക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നത്;  ആരാണ് എതിരെ ശക്തമായി പ്രതികരിക്കുന്നത് എന്ന് വ്യക്തം. 

അറസ്റ്റിനെതിരെ വലുതായൊന്നും വേണ്ട, ചെറുതായി ഒന്ന് പ്രതിഷേധിക്കാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുമായിരുന്നില്ലേ? 

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ ദിനമാണ് ഈ രണ്ട് അറസ്റ്റുകളും നടന്നത്. രാജ്യത്തെ സംഘ പരിവാര്‍ വിരുദ്ധരെ മുഴുവന്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമായി വേണം ഈ അറസ്റ്റുകളെ കാണാന്‍. പരിവാറിനെതിരെ ശബ്ദിച്ചാല്‍ ഇതൊക്കെയാവും ഫലം എന്ന ഭീഷണി. ആ ഭീഷണിക്കുമുന്നിലാണ് കോണ്‍ഗ്രസ്സ് മുട്ടുവിറച്ച് മൗനം പൂണ്ടത്.

ബിജെപിയെ ഭയന്ന് മുട്ടിലിഴയുകയാണ് കോണ്‍ഗ്രസ്സ്. ഇത് ഗൗരവമായി നാം ചിന്തിക്കുന്നത് നന്നാവും. ഞങ്ങൾക്കെതിരെ പറയുന്ന കോൺഗ്രസിന്റെ  ആളുകൾ ഇത് മനസ്സിൽ വെക്കുന്നത് നല്ലതാണ്.  കോൺഗ്രസിനൊപ്പം നിൽക്കുന്ന ലീഗിനെ പോലുള്ള മറ്റു പാർട്ടികളും ഇക്കാര്യം ചിന്തിക്കുന്നത് നന്നാവും.

Trending News