Accident: തിരുവനന്തപുരത്ത് പോലീസ് വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എഎസ്ഐ മരിച്ചു

ഇന്ധനം നിറയ്ക്കാൻ എത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 09:02 AM IST
  • കൺട്രോൾ റൂമിലെ പോലീസുകാരൻ അജയകുമാറാണ് അപകടത്തിൽ മരിച്ചത്.
  • സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
Accident: തിരുവനന്തപുരത്ത് പോലീസ് വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എഎസ്ഐ മരിച്ചു

തിരുവനന്തപുരം: പാളയം എകെജി സെൻ്ററിന് മുന്നിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഗ്രേഡ് എഎസ്ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ എശ്ഐ അജയകുമാറാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാനായി എത്തുമ്പോഴാണ് അപകടം സംഭവിച്ചത്. പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു.

വാഹനത്തിന്‍റെ മധ്യഭാഗത്തായുള്ള സീറ്റിലാണ് അജയകുമാര്‍ ഇരുന്നിരുന്നത്. സീറ്റ് ബെല്‍റ്റിട്ടിട്ടുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ അജയകുമാര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഹൈവേയിലും ബൈപ്പാസിലും പട്രോളിംഗ് നടത്തുന്ന ബൈപ്പാസ് ബീക്കൺസ് എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Bus Accident: ഊട്ടി കൂനൂരിൽ ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേർ മരിച്ചു, 35 പേർക്ക് പരിക്ക്‌

ചെന്നൈ: തമിഴ്നാട്ടിലെ ഊട്ടിയിലെ കുനൂരിൽ വിനോദസഞ്ചാരികളുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. തെങ്കാശി സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനടുത്ത് വച്ച് ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

മുപ്പുട്ടാതി (67), മുരുകേശൻ (65), ഇളങ്കോ (64),  ബേബികല (42), കൗസല്യ (29), നിതിൻ (15), ശെൽവൻ എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ സഹഡ്രൈവറാണെന്നാണ് സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. തെങ്കാശി കടയം ഭാഗത്ത് നിന്ന് വന്ന് ഊട്ടി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആകെ 54 യാത്രക്കാരുണ്ടായിരുന്നു.

ബസ് സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ നിലവിളികേട്ട് മറ്റ് ബസുകളിലെ ഡ്രൈവർമാരും പ്രദേശവാസികളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേനാവിഭാഗവും റവന്യൂ ഉദ്യോഗസ്ഥരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കയർ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങി ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ 10 ആംബുലൻസുകളിലായി കൂനൂർ ആശുപത്രിയിലേക്ക് എത്തിച്ചു. ​ഗുരുതര പരിക്കുള്ളവരെ മേട്ടുപ്പാളയം ആശുപത്രിയിലേക്കും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപവീതവും മറ്റുള്ളവർക്ക് 50,000 രൂപവീതവും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടിയന്തരസഹായം പ്രഖ്യാപിച്ചു. അപകടത്തെത്തുടർന്ന് കൂനൂർ-മേട്ടുപ്പാളയം പാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഇതുവഴി പോകേണ്ട വാഹനങ്ങൾ കോത്തഗിരി വഴിയാണ് തിരിച്ചുവിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News