NIA Raid : കോയമ്പത്തൂർ സ്‌ഫോടന കേസ്; കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

Coimbatore Blast  Case NIA Investigation : ഐഎസ്ഐഎസുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ച ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 11:40 AM IST
  • കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്.
  • ഇന്ന്, ഫെബ്രുവരി 15 പുലർച്ചെയോടെയായിരുന്നു ഇവിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ ആരംഭിച്ചത്.
  • ഐഎസ്ഐഎസുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ച ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്.
  • കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ മൊഴി അനുസരിച്ചാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്.
NIA Raid : കോയമ്പത്തൂർ സ്‌ഫോടന കേസ്;  കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്. ഇന്ന്, ഫെബ്രുവരി 15 പുലർച്ചെയോടെയായിരുന്നു ഇവിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ ആരംഭിച്ചത്. ഐഎസ്ഐഎസുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ച ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്. കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ മൊഴി അനുസരിച്ചാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്.

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച്  മൂന്ന് സംസ്ഥാനങ്ങളിലായി 60 കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ പുരോഗമിച്ച് വരികെയാണ്. കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ഒക്ടോബർ 27 നാണ് അന്വേഷണം ഏറ്റെടുത്തത്.  ഒക്‌ടോബർ 23 ന് പുലർച്ചെ 4.30 ഓടെയായിരുന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായത്.  സംഭവത്തിൽ ജമേഷാ മുബിനാണ് കൊല്ലപ്പെട്ടത്.

ALSO READ: ആലുവയിലും പറവൂരും  മട്ടാഞ്ചേരിയിലും  എൻഐഎ റെയ്ഡ്

കോയമ്പത്തൂർ കാർ സ്ഫോടനം ചാവേ‍ർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുജീബിന്റെ ഭാര്യയെയും ബന്ധുക്കളേയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.  അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News