Karuvannur bank loan scam: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ ഒരുങ്ങി അന്വേഷണ സംഘം

പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അന്വേഷണ സംഘം അപേക്ഷ നൽകി

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 08:49 PM IST
  • ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയിൽ എത്തി
  • ഒന്നാം പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി
  • ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി
  • പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി
Karuvannur bank loan scam: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ ഒരുങ്ങി അന്വേഷണ സംഘം

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് ലോൺ തട്ടിപ്പ് (Bank loan scam) കേസിൽ അന്വേഷണ നടപടികൾ ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. ഒന്നാം പ്രതി സുനിൽ കുമാറും മുൻ മാനേജർ ബിജു കരീമും ഉൾപ്പെടെ ആറ് പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അന്വേഷണ സംഘം (Investigation team) അപേക്ഷ നൽകി. ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒന്നാം പ്രതി സുനിൽ കുമാറും മുൻ മാനേജർ ബിജു കരീമും ഉൾപ്പെടെ ആറ് പ്രതികൾ രാജ്യം വിടാതിരിക്കാനാണ് എമിഗ്രേഷൻ വകുപ്പിനോട് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്‌. പ്രതികളെ തടയാൻ വിമാനത്താവളങ്ങളിൽ നിർദേശം നൽകാനാണ് സർക്കുലർ.

ALSO READ: Karuvannur bank loan scam: സമരം നടത്തിയ മുൻ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയിൽ എത്തി. ഒന്നാം പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഒരേ ആധാരത്തില്‍ രണ്ടിലധികം  വായ്പകള്‍ നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി.

ഒരേ ആധാരത്തിൻമേൽ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് നൽകിയിട്ടുള്ളത്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമവും ലംഘിച്ചു. 11 പേർക്കാണ് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയത്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല.

ALSO READ: Karuvannur bank loan scam: കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം

മൂന്ന് കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍, സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവയെല്ലാം ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണപരിധിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News