ഷിഗല്ല നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്; ജാഗ്രത തുടരണമെന്ന് നിർദേശം

നൂൽപ്പുഴയിൽ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ രോഗമുണ്ടെയെന്ന സംശയം ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നുണ്ട്. ഇതിനാൽ ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 05:31 PM IST
  • ജില്ലയിൽ രോഗലക്ഷണം ഉള്ളവർ ഉടൻതന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി
  • മൂന്ന് ദിവസത്തെ പ്രതിരോധ പ്രവ‍ത്തനങ്ങൾക്ക് ഒടുവിൽ രോഗം നിയന്ത്രണ വിധേയമാക്കിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം
  • പുതിയതായി ആർക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് രോഗം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നത്
  • ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്
ഷിഗല്ല നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്; ജാഗ്രത തുടരണമെന്ന് നിർദേശം

വയനാട്: നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിരീകരിച്ച ഷിഗല്ല (Shigella) രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് (Kerala Health Department). ആദിവാസി കോളനികളിൽ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാൻ കാരണമായെന്നാണ് വിലയിരുത്തൽ. ജലലഭ്യത ഉറപ്പാക്കി ഭാവിയിൽ രോഗം കോളനികളിൽ പടരാതിരിക്കാൻ നൂൽപ്പുഴ പഞ്ചായത്ത് നടപടികൾ തുടങ്ങി.

ജില്ലയിൽ രോഗലക്ഷണം ഉള്ളവർ ഉടൻതന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ദിവസം ഷിഗല്ല (Shigella) രോഗം ബാധിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. ഉടൻ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്ന് ദിവസത്തെ പ്രതിരോധ  പ്രവ‍ത്തനങ്ങൾക്ക് ഒടുവിൽ രോഗം നിയന്ത്രണ വിധേയമാക്കിയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പുതിയതായി ആർക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് രോഗം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നത്.

ആദിവാസി കോളനികളിൽ ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. ഇത് പരിഹരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു. ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് യോഗത്തിൽ പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. നൂൽപ്പുഴയിൽ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളിൽ രോഗമുണ്ടെയെന്ന സംശയം ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നുണ്ട്. ഇതിനാൽ ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ALSO READ: Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

വയറിളക്കവും ശർദ്ദിയും അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഷിഗല്ല 
വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗാണുബാധക്ക് കാരണമാകുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. പനി, വയറുവേദന, ശർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയും ഈ 
രോഗത്തിന്റെ ലക്ഷണങ്ങളാണ്. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല രോഗം പകരുന്നത്.

ALSO RAED: രാജ്യസഭ തെര‍ഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണം; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. രോഗ ലക്ഷണങ്ങൾ ഗുരുതര നിലയിൽ എത്തിയാൽ അഞ്ച് വയസിന് താഴെയുള്ള രോഗം പിടിപെട്ട കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ വേഗത്തിൽ രോഗവ്യാപനം സംഭവിക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. ചില കേസുകളിൽ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. രോഗലക്ഷണം ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.

Trending News