J&K യിലെ രാഷ്ട്രീയ പാർട്ടികളുമായി PM Modi സർവ്വകക്ഷി യോഗം ചേരും, അബ്ദുള്ള-മെഹ്ബൂബ ഉൾപ്പെടെ 14 നേതാക്കൾക്ക് ക്ഷണം

സർവ്വകക്ഷി യോഗത്തിനായി ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ 14 നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 11:36 PM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 24 ന് സർവ്വകക്ഷി യോഗം ചേരും
  • ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായിട്ടാണ് യോഗം
  • ഡൽഹിയിൽ വച്ചാണ് സർവ്വകക്ഷി യോഗം
J&K യിലെ രാഷ്ട്രീയ പാർട്ടികളുമായി PM Modi സർവ്വകക്ഷി യോഗം ചേരും,  അബ്ദുള്ള-മെഹ്ബൂബ ഉൾപ്പെടെ 14 നേതാക്കൾക്ക് ക്ഷണം

ന്യുഡൽഹി: ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ജൂൺ 24 ന് സർവ്വകക്ഷി യോഗം ചേരും.  ഡൽഹിയിൽ വച്ചാണ് സർവ്വകക്ഷി യോഗം നടത്തുന്നത്.   

സർവ്വകക്ഷി യോഗത്തിനായി (All Party Meeting) ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ 14 നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.  അതിൽ നാല് മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു.   ഇക്കാര്യം ഇന്നാണ് തീരുമാനിച്ചത്.

Also Read: കാശ്മീരിൻരെ പ്രത്യേക പദവിക്ക് പാകിസ്ഥാനോട് ചോദിക്കണോ? മെഹബൂബ മുഫ്തിയുടെ ഭീക്ഷണി

അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന സർവ്വകക്ഷി മീറ്റിംഗിൽ പങ്കെടുക്കാൻ  ഈ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 

ക്ഷണിക്കപ്പെട്ട നേതാക്കളിൽ നാല് മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നുണ്ട് .  നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള (Farooq Abdullah), അദ്ദേഹത്തിന്റെ മകൻ ഒമർ അബ്ദുള്ള (Omar Abdullah), മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad), പിഡിപി മേധാവി മെഹബൂബ മുഫ്തി (Mehbooba Mufti) എന്നിവരാണവർ. 

Also Read: കശ്മീര്‍ ആഭ്യന്തര വിഷയം, പാക്‌ അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം: അമിത് ഷാ

ഈ നേതാക്കൾക്കും ക്ഷണമുണ്ട്

കോൺഗ്രസ് നേതാവ് താര ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസഫർ ഹുസൈൻ ബെയ്ഗ്, ബിജെപി നേതാക്കളായ നിർമ്മൽ സിംഗ്, കവിന്ദർ ഗുപ്ത എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

ഇത് കൂടാതെ സി.പി.ഐ (എം) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു കശ്മീർ അപ്നി പാർട്ടി (JKAP) മേധാവി അൽതാഫ് ബുഖാരി, പീപ്പിൾസ് കോൺഫറൻസിന്റെ സഞ്ജദ് ലോൺ, ജമ്മു കശ്മീർ ചീഫ് ജി.എ മിർ, ബിജെപിയുടെ രവീന്ദ്ര റെയ്‌ന, പാന്തേഴ്‌സ് പാർട്ടി നേതാവ് ഭീം സിംഗ് എന്നിവരേയും യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്.

Also Read: ഇന്ത്യയിലെ ഏതൊരു പൗരനും കശ്മീരില്‍ ഇനി ഭൂമി വാങ്ങാം, ചരിത്രം തിരുത്തിയെഴുതി മോദി സര്‍ക്കാര്‍

യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും

2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നു പ്രഖ്യാപനവും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷവുമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും (Amit Shah) മറ്റ് കേന്ദ്ര നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. തനിക്ക് ക്ഷണം ലഭിച്ചതായും പാർട്ടി മേധാവിയുടെ നിർദേശങ്ങൾ അനുസരിച്ച് മുൻപോട്ട് പോകുമെന്നും ഒമർ അബ്ദുള്ളയുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞു.

നാഷണൽ കോൺഫറൻസിന്റെ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ ഫാറൂഖ് അബ്ദുള്ള പാർട്ടി നേതാക്കളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതിയും ഞായറാഴ്ച യോഗം ചേരും.  യോഗത്തിൽ അവർ ഇക്കാര്യത്തിൽ  തീരുമാനമെടുക്കും.

കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച ജമ്മു കശ്മീരിൽ നിന്നുള്ള എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി (BJP) പറഞ്ഞു. 

Also Read: 'ഇത് ഗാന്ധിയുടെ ഇന്ത്യ അല്ല, ഇനി സര്‍ക്കാരിനെ വിശ്വസിക്കാനും കഴിയില്ല' രൂക്ഷ വിമര്‍ശനവുമായി ഫാറൂഖ് അബ്ദുള്ള

ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെട്ട ബിജെപിയുടെ ജമ്മു കശ്മീർ യൂണിറ്റ് പ്രസിഡന്റ് രവീന്ദർ റെയ്‌ന പറയുന്നതനുസരിച്ച് പ്രധാനമന്ത്രി വിളിച്ച ഈ യോഗം വിവിധ രാഷ്ട്രീയ പാർട്ടികളുടെ തലവന്മാരുടെ ആഗ്രഹത്തിന് അനുസൃതമാണെന്നും ദീർഘകാലമായി ഇത്തരമൊരു യോഗം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ്. 

സർവകക്ഷി യോഗം വിളിക്കാനുള്ള പ്രധാനമന്ത്രിയുടെ സംരംഭത്തെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ സ്വാഗതം ചെയ്യുകയും ചർച്ചകളാണ് മുന്നോട്ടുള്ള വഴി എന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്രിയ മുഴുവൻ ഒരു വശത്ത് നടക്കുമ്പോൾ, മെഹബൂബ മുഫ്തിയുടെ അമ്മാവൻ സർതാജ് മദാനിയെ സർക്കാർ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു.  ഈ നീക്കം സർവ്വ കക്ഷി യോഗവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ നീക്കമായിട്ടാണ് കാണുന്നത്. 

Also Read:  കശ്മീരിലെ ലാല്‍ ചൗകില്‍ ദേശീയ പതാക ഉയര്‍ത്തി BJP സംസ്ഥാന നേതൃത്വം

മൊത്തത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിന്റെ കാര്യം രംഗത്തെത്തിയ ഉടൻ ജമ്മു കശ്മീരിലെ രാഷ്ട്രീയം ശക്തമാകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് തോന്നുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News