Parliament Security Breach: പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ സ്റ്റേഷനിലെത്തി കീഴടങ്ങി

Parliament Security Breach: അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 07:03 AM IST
  • പാർലമെന്റിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ കീഴടങ്ങി
  • സിലെ ആറാം പ്രതിയായ ലളിത് ഝാ ഡൽഹിയിലെത്തി കീഴടങ്ങുകയായിരുന്നു
  • കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്
Parliament Security Breach: പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ സ്റ്റേഷനിലെത്തി കീഴടങ്ങി

ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. കേസിലെ ആറാം പ്രതിയായ ലളിത് ഝാ ഡൽഹിയിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

Also Read: Parliament Security Breach: പ്രതികൾ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ; അഞ്ചാമനും പിടിയിൽ

കൊൽക്കത്തയിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.  ഇയാൾ ഭഗത് സിങ്ങിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഹോസ്റ്റൽ മുറിയിൽ ബോംബ് പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്!

പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ലളിതായിരുന്നു ചിത്രീകരിച്ചത്. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍ ഈ ദൃശ്യങ്ങൾ ഒരു എന്‍ജിഒ നേതാവിന് അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.  സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍ സന്ദര്‍ശക ഗാലറിയിൽ നിന്നും ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍ ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. 

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീ ദേവിയുടെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

ഇതിനിടയിൽ അതിക്രമവുമായി ബന്ധപ്പെട്ട് പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പോലീസ്  15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്‌സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു ഡൽഹി പോലീസിന്റെ വാദം.  സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി വാദിച്ച പോലീസ് ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതിൽ വ്യക്തത വരൂ എന്നും കോടതിയിൽ വാദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News