Delhi Liquor Scam Case: AAP MP സഞ്ജയ്‌ സിംഗ് സഹകരിക്കുന്നില്ല, ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടി

Delhi Liquor Scam Case: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്‍റെ  ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടി. മുന്‍പ് ഇയാളെ ഒക്ടോബര്‍ 10 വരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റിമാൻഡില്‍ അയച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 05:05 PM IST
  • സഞ്ജയ്‌ സിംഗ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദത്തോട് കോടതി അനുകൂലിക്കുകയായിരുന്നു
Delhi Liquor Scam Case: AAP MP സഞ്ജയ്‌ സിംഗ് സഹകരിക്കുന്നില്ല, ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടി

Delhi Liquor Scam Case Update: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തലസ്ഥാനം ഭരിയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്‍റെ  ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടി. മുന്‍പ് ഇയാളെ ഒക്ടോബര്‍ 10 വരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റിമാൻഡില്‍ അയച്ചിരുന്നു. 

Also Read:  Delhi Liquor Scam Case: കുരുക്ക് മുറുകുന്നു, AAP MP സഞ്ജയ്‌ സിംഗ് 5 ദിവസത്തേക്ക് റിമാൻഡില്‍, അടുത്ത കൂട്ടാളികള്‍ക്ക് സമന്‍സ് 

റിമാൻഡ് കാലാവധി അവസാനിച്ചതോടെ സഞ്ജയ്‌ സിംഗിനെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിക്ക് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. എന്നാല്‍, അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദത്തോട് കോടതി അനുകൂലിക്കുകയായിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന കാരണത്താള്‍ ED കൂടുതല്‍ ദിവസം കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്തു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം അംഗീകരിച്ച കോടതി സഞ്ജയ്‌ സിംഗിന്‍റെ ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടുകയായിരുന്നു. 

Also Read:  2000 Rupee Note: 2000 രൂപ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? ഈ 19 സ്ഥലങ്ങളിൽ മാറ്റിയെടുക്കാം  
 
കൂടാതെ, സഞ്ജയ്‌ സിംഗിന്‍റെ അടുത്ത സുഹൃത്തായ സർവേശ് മിശ്രയും അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് ED കോടതിയില്‍ അറിയിച്ചത്. മദ്യവിൽപ്പന ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതായി ശേഖരിച്ച രേഖകളില്‍നിന്ന് വ്യക്തമായതായും ഏജൻസി കോടതിയെ അറിയിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയാണ് സഞ്ജയ്‌ സിംഗിനെ ED അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സഞ്ജയ് സിംഗിനെ വ്യാഴാഴ്ച ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസില്‍ നീണ്ട വാദം കേട്ടതിന് ശേഷം അഞ്ച് ദിവസത്തേക്ക് അതായത് ഒക്ടോബര്‍ 10 വരെ സഞ്ജയ്‌ സിംഗിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റിമാൻഡില്‍ അയച്ചിരുന്നു.  

തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഭയമില്ലെന്നുമാണ് റിമാൻഡിലായശേഷവും സഞ്ജയ് സിംഗ് ആവർത്തിച്ചത്.   

ഡൽഹി മദ്യനയ കുംഭകോണത്തിന്‍റെ അടിവേരിളക്കുക എന്നതാണ് ED ലക്ഷ്യമിട്ടിരിയ്ക്കുന്നത്. അഴിമതിയുടെ അടിത്തട്ടിലെത്താനും പാര്‍ട്ടി നേതാക്കള്‍ സമ്പാദിച്ച മൊത്തം വരുമാനം കണ്ടെത്താനുമാണ് ED ശ്രമിക്കുന്നത്.  
സഞ്ജയ് സിംഗിന്‍റെ വസതിയിൽ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി ദിനേഷ് അറോറ നല്‍കിയ മൊഴിയാണ് സഞ്ജയ് സിംഗിന്‍റെ അറസ്റ്റില്‍ കലാശിച്ചത്.  

2020-ൽ മദ്യശാലകൾക്കും വിൽപ്പനക്കാർക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ സിംഗിനും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്. 

ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 

ഡൽഹി സർക്കാരിന്‍റെ  2021-22ലെ എക്‌സൈസ് നയം മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തി എന്നാണ് ആരോപണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News