Vismaya Death Case : ഗതാഗത മന്ത്രി ഇന്ന് വിസ്മയയുടെ വീട് സന്ദർശിക്കും

കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെ ഇന്നലെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം.

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 07:34 AM IST
  • നിലമേലിലുള്ള വിസ്മയയുടെ വീട്ടിൽ ഇന്ന് രാവിലെ 11 മണിയോടെ ഗതാഗത മന്ത്രി ആന്റണി രാജു എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെ ഇന്നലെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം.
  • വിസ്മയയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനാണ് മന്ത്രി എത്തുന്നതെന്ന് അറിയിച്ചിട്ടുണ്ട്.
  • ഗതാ​ഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.
Vismaya Death Case : ഗതാഗത മന്ത്രി ഇന്ന് വിസ്മയയുടെ വീട് സന്ദർശിക്കും

Kollam : കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട വിസ്മയയുടെ വീട്‌ ഗതാഗത മന്ത്രി ഇന്ന് സന്ദർശിക്കും. നിലമേലിലുള്ള വിസ്മയയുടെ വീട്ടിൽ ഇന്ന് രാവിലെ 11 മണിയോടെ ഗതാഗത മന്ത്രി ആന്റണി രാജു എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെ ഇന്നലെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനം.

വിസ്മയയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കാനാണ്  മന്ത്രി എത്തുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിരൺ കുമാറിനെ പുറത്താക്കിയതായി മന്ത്രി പ്രഖ്യാപിച്ചത്.  ഗതാ​ഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. സർവീസ് ചട്ടം (Service rule) അനുസരിച്ചാണ് കിരണിനെതിരെ നടപടിയെടുത്തതെന്നാണ് വിശദീകരണം.

ALSO READ: Vismaya death case: കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും, സാമൂഹ്യ വിരുദ്ധവും ലിംഗ നീതിയ്ക്ക് നിരക്കാത്ത നടപടിയും  ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന  വകുപ്പിന്റെയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി.

ALSO READ:  Vismaya Death Case: Aloor വാദിച്ചിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! ജാമ്യഹര്‍ജി തള്ളി

കൊല്ലം ശൂരനാട് പോലീസ് ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ കലഹത്താലും ശാരീരികവും മാനസികവുമായ ഉപദ്രവത്താലുമാണ് വിസ്മയ മര​ണപ്പെടാനിടയായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനമാണിത്. 

ALSO READ: Vismaya Death Case : കിരൺ കുമാറിനെതിരെയുള്ള വകുപ്പുതല അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

 

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും സ്ത്രീ സുരക്ഷയും ലിംഗ നീതിയും ഉയര്‍ത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും (Kerala assembly) പൊതുസമൂഹത്തിനും നല്‍കിയ ഉറപ്പ് പാലിക്കുന്ന നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ പിടിച്ചുലച്ച വിസ്മയയുടേതു പോലുള്ള മരണങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന സന്ദേശമാണ് എഎംവിഐ എസ്. കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News