Vijay Babu Sexual Assault Case : വിജയ് ബാബു ബലാത്സംഗക്കേസ്; അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി

 വിജയ് ബാബുവിനെ കണ്ടെത്തിയാൽ ഉടൻ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 01:24 PM IST
  • കൊച്ചി സിറ്റി പൊലീസാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയതായി അറിയിച്ചത്.
  • എന്നാൽ വിജയ് ബാബു യുഎഇയിൽ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല
  • വിജയ് ബാബുവിനെ കണ്ടെത്തിയാൽ ഉടൻ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Vijay Babu Sexual Assault Case : വിജയ് ബാബു ബലാത്സംഗക്കേസ്; അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി

കൊച്ചി:  ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസാണ് അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയതായി അറിയിച്ചത്. എന്നാൽ വിജയ് ബാബു യുഎഇയിൽ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല.  ഇത് കണ്ടെത്താനാണ് അറസ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്.

യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കൂടാതെ വിജയ് ബാബുവിനെ കണ്ടെത്തിയാൽ ഉടൻ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ തയ്യാറായിരുന്നില്ല.

ALSO READ: Vijay Babu Sexual Assault : ബലാത്സംഗ കേസിൽ പൊലീസിന് മുമ്പിൽ ഹാജരാകുമെന്ന് വിജയ് ബാബു

നേരത്തെ വിജയ് ബാബുവിനെ മുന്ന് ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നു.ഇന്റർപോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബിവിനെ അറസ്റ്റ് ചെയ്തേ പറ്റു എന്ന നിലപാടിലാണ് പോലീസ്.   മെയ് 19 ന് പൊലീസിന് മുമ്പിൽ ഹാജരാക്കുമെന്ന് വിജയ് ബാബു കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറെ അറിയിച്ചിരുന്നു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിലായിരുന്നു മറുപടി.

ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി നിലവിൽ യാത്രയിലാണെന്നും ഹാജരാകാൻ സാവകാശം വേണമെന്നും വിജയ് ബാബു അറിയിച്ചിരുന്നു. ഈ മെയിൽ വഴിയാണ് വിജയ് ബാബു പോലീസ് നോട്ടീസിന് മറുപടി നൽകിയത്. എന്നാൽ വിജയ് ബാബുവിന് സാവകാശം നൽകാൻ ആകില്ലെന്നായിരുന്നു കൊച്ചി സിറ്റി പോലീസിന്റെ നിലപാട്. ഏപ്രിൽ 29 ന് നടൻ വിജയ് ബാബു മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അവധിക്ക് ശേഷം ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. മെയ് 18 നാണ് മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. നിലവിൽ പീഡന പരാതിക്ക് പുറമെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര് വെളിപ്പെടുത്തിയ കേസും വിജയ് ബാബുവിനെതിരെയുണ്ട്. വിജയ് ബാബുവിൻറെ ഫ്ലാറ്റിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു. 

മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നതടക്കമുള്ള ഭീഷണിയും തനിക്കുണ്ടായെന്നും നടി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. ഇതുവരെ പോലീസിന് ലഭിച്ച മൊഴികളെല്ലാം വിജയ് ബാബുവിനെതിരെയുള്ള പരാതി സാധൂകരിക്കുന്നതാണെന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News