IPL തർക്കം; ഇടുക്കിയിൽ 2 പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് തർക്കത്തിനിടെ (Clash) കുത്തേറ്റത്.

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 12:41 PM IST
  • ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന.
  • എന്നാൽ പോലീസ് മൊഴി രേഖപ്പെടുത്താത്തതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
  • പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമാണ്.
IPL തർക്കം; ഇടുക്കിയിൽ 2 പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഐപിഎല്ലുമായി (IPL) ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് കുത്തേറ്റു (Stabbed). തൊടുപുഴയിൽ പുലർച്ചെ 1.30നായിരുന്നു സംഭവമുണ്ടായത്. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് തർക്കത്തിനിടെ (Clash) കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

ഐപിഎല്ലുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ പോലീസ് മൊഴി രേഖപ്പെടുത്താത്തതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കുത്തേറ്റതിനെ തുടർന്ന് ഇരുവരെയും ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. 

Also Read: Karuvannur Bank Scam: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ മുൻ സി.പി.എം പ്രവർത്തകൻ തിരിച്ചെത്തി

ആടിനെ വണ്ടിയിൽ നിന്ന് ഇറക്കുമ്പോൾ കുത്തേറ്റു എന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് കണ്ടതോടെ ഡോക്ടർമാർക്ക് സംശയം തോന്നി വിശദാംശങ്ങൾ തിരക്കി. ഇതോടെയാണ് ഇവർ തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റതെന്ന് വ്യക്തമായത്. 

Also Read: Video Call Threat: 11,800 രൂപ വേണം,വിഡിയോ യൂ ടൂബിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീക്ഷണി-ഫേസ് ബുക്ക് ലൈവിൽ നടൻ അനീഷ് രവി

ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ (Kolenchery) സ്വകാര്യ ആശുപത്രിയിലേക്ക് (Private Hospital) മാറ്റി. അൻസലിന്റെ കൺപുരികത്തിലാണ് കുത്തേറ്റത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News