Kottiyoor Rape Case : കൊട്ടിയൂർ പീഡനക്കേസിലെ ഇരയ്ക്കും കുറ്റവാളിക്കും തമ്മിൽ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി

Robin Vadakkumcheri) ഇരയ്ക്കും തമ്മിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി (Supreme Court) തള്ളി. സംസ്ഥാന ഹൈക്കോടതി നേരത്തെ തീരുമാനമെടുത്ത കേസിന്റെ മുകളിൽ തീരുമാനം എടുക്കാൻ താൽപര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 04:26 PM IST
  • നിമിഷങ്ങൾ കൊണ്ടാണ് കോടതി തീരുമാനങ്ങളെടത്തത്.
  • അഞ്ച് മിനിറ്റുകൾ കൊണ്ട് കോടതിയുടെ തീരുമാനം അറിയിക്കുകയായിരുന്നു.
  • ഹർജിയിൽ ഹൈക്കോടതി കൃത്യമായ തീരുമാനമാണ് എടുത്തിരിക്കുന്നത്.
  • അതിൽ ഇടപെടാൻ താൽപര്യപെടുന്നില്ല എന്ന് ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
Kottiyoor Rape Case : കൊട്ടിയൂർ പീഡനക്കേസിലെ ഇരയ്ക്കും കുറ്റവാളിക്കും തമ്മിൽ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി

New Delhi : കൊട്ടിയൂർ പീഡനക്കേസിലെ കുറ്റവാളി മുൻ കത്തോലിക്ക സഭയിലെ വൈദികൻ റോബിൻ വടക്കുംചേരിക്കും (Robin Vadakkumcheri) ഇരയ്ക്കും തമ്മിൽ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി (Supreme Court) തള്ളി. സംസ്ഥാന ഹൈക്കോടതി നേരത്തെ തീരുമാനമെടുത്ത കേസിന്റെ മുകളിൽ തീരുമാനം എടുക്കാൻ താൽപര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. നിമിഷങ്ങൾ കൊണ്ടാണ് കോടതി തീരുമാനങ്ങളെടത്തത്. അഞ്ച് മിനിറ്റുകൾ കൊണ്ട് കോടതിയുടെ തീരുമാനം അറിയിക്കുകയായിരുന്നു. 

ഹർജിയിൽ ഹൈക്കോടതി കൃത്യമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിൽ ഇടപെടാൻ താൽപര്യപെടുന്നില്ല എന്ന് ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇരയും കുറ്റവാളിയും വെവേറെയായിട്ടാണ് ഹർജിയാണ് സമർപ്പിച്ചത്. 

ALSO READ : Kottiyoor Rape Case : കൊട്ടിയൂർ പീഡന കേസിലെ കുറ്റവാളി മുൻ വൈദികൻ റോബിൻ വടുക്കുംചേരിക്ക് ഇരയെ വിവാഹം കഴിക്കണം, സുപ്രീം കോടതയിൽ ഹർജി

തന്നെ പീഡിപ്പിച്ച റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ കുറ്റവാളിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇര ശനിയാഴ്ച കോടതിയിൽ ഹർജിയിൽ സമർപ്പിച്ചത്. ഇന്നലെ ഹർജി സമർപ്പിച്ച റോബിൻ വടുക്കുംചേരി ആവശ്യപ്പെട്ടത് വിവാഹം കഴിക്കാനുള്ള തന്റെ അവകാശം ഉറപ്പാക്കണമെന്നാണ്. കൂടാതെ സംസ്ഥാന സർക്കാരിന്റെ സംരക്ഷണതയിലുള്ള തങ്ങളുടെ കുട്ടിയെ ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് ഇരുവരുടേയും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇരുവരുടെ ഹർജി തള്ളിയ കോടതി ഹൈക്കോടതിയിൽ പോയി ആവശ്യപ്പെടു എന്നാണ് നിർദേശിച്ചത്. സർക്കാരിന്റെ അഭിഭാഷകൻ ഹാജരായിരുന്നെങ്കിലും എന്നാൽ സർക്കാരിന്റെ ഭാഗം കേൾക്കാൻ പോലും നിൽക്കാതെ കോടതി ഹർജികൾ തള്ളുകയായിരുന്നു. 

ALSO READ : റോബിന്‍ വടക്കുംചേരി വൈദികവൃത്തിയില്‍ നിന്നും പുറത്ത്

തന്റെ ഉഭയ സമ്മത പ്രകാരമാണ് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺക്കുട്ടി നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. കൂടാതെ പെൺക്കുട്ടിയെയും കുഞ്ഞിനെയും നോക്കി കൊള്ളാമെന്ന് പ്രതി റോബിൻ വടക്കുംചേരിയും അന്ന് കോടതിയെ അറിയിച്ചിരുന്നു.  

എന്നാൽ ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹത്തിനായി പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും തനിക്കും കുട്ടിക്കും പ്രതിക്കൊപ്പം ജീവിക്കാൻ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഇരയായ പെൺക്കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ALSO READ :  Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു

കഴിഞ്ഞ വർഷമായിരുന്നു റോബിൻ വടുക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് കത്തോലിക്ക സഭ പുറത്താക്കിയത്. പോക്സോ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ റോബിനെ 20 വർഷത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്. 

വളരെ വിവാദമായ കൊട്ടിയൂര്‍ പീഡനം കേസില്‍ കുറ്റക്കാരനായ റോബിന്‍ വടക്കുംചേരിയെ സംരക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കള്ളസാക്ഷി പറയുകയും ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ DNA ടെസ്റ്റ്‌ പെണ്‍കുട്ടിയുടെ പിതാവിന്‍റെ വാദം തെറ്റാണെന്ന് തെളിയിച്ചു. തുടര്‍ന്നാണ് കോടതി റോബിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News