Crime News | വീണ്ടും ​ഗുണ്ടാ ആക്രമണം, പോത്തൻകോട് യാത്രക്കാരായ അച്ഛനും മകൾക്കും ക്രൂര മർദനം

പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 23, 2021, 11:40 AM IST
  • വെഞ്ഞാറമ്മൂട് സ്വദേശി ഷാ, ഇയാളുടെ മകൾ (17) എന്നിവരാണ് ​നാലം​ഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
  • ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
  • സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
Crime News | വീണ്ടും ​ഗുണ്ടാ ആക്രമണം, പോത്തൻകോട് യാത്രക്കാരായ അച്ഛനും മകൾക്കും ക്രൂര മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം. പോത്തൻകോട് യാത്രക്കാരായ അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായി. വെഞ്ഞാറമ്മൂട് സ്വദേശി ഷാ, ഇയാളുടെ മകൾ (17) എന്നിവരാണ് ​നാലം​ഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്. 

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനെയും മകളെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച അക്രമികൾ കുട്ടിയുടെ മുഖത്തടിക്കുകയും മുടിയിൽ കുത്തി പിടിക്കുകയും ചെയ്തു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. മറ്റ് നിരവധി കേസുകളിലും ഫൈസൽ പ്രതിയാണ്.

Also Read: Periya Double Murder Case : പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമൻ അടക്കം നാല് പേർക്ക് ജാമ്യം

സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും ​ഗുണ്ടാ ആക്രമണങ്ങൾ നടന്നിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കള്‍ രണ്ട് പേരെ വെട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

Also Read: Kochi drug case ‌| കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു

പോത്തൻകോട് സ്വദേശി സുധീഷ് (35) ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടതും അടുത്തിടെയാണ്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News