കേരളാ വനിതാ ഫുട്ബാൾ ലീഗ്; ഗോകുലം എഫ്സിക്ക് ഏകപക്ഷീയമായ 11 ഗോളുകളുടെ ജയം

Kerala Women Football League : ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ മിന്നും പ്രകടനമാണ് മലബാർ ടീമിന് വലിയ ജയം നേടി കൊടുത്തത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 09:45 PM IST
  • കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന കേരള വനിതാ ഫുട്ബാൾ ലീഗ് മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബിനെയാണ് എതിരില്ലാത്ത പതിനൊന്നു ഗോളുകൾക്ക് ജികെഎഫ്സി തകർത്തത്.
  • ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ മിന്നും പ്രകടനമാണ് മലബാർ ടീമിന് വലിയ ജയം നേടി കൊടുത്തത്.
  • ഗോകുലം നേടിയ പതിനൊന്നു ഗോളുകളിൽ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ആഫ്രിക്കൻ താരത്തിന്റേതായിരുന്നു.
  • കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വിവിയൻ തന്റെ ഗോൾ വേട്ട ആരംഭിക്കുകയായിരുന്നു
കേരളാ വനിതാ ഫുട്ബാൾ ലീഗ്; ഗോകുലം എഫ്സിക്ക് ഏകപക്ഷീയമായ 11 ഗോളുകളുടെ ജയം

കോഴിക്കോട് : ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ കളം നിറഞ്ഞു നിന്ന കളിമികവിൽ  ഗോകുലം കേരള എഫ്സിക്ക് കേരളാ വനിതാ ഫുട്ബാൾ ലീഗിൽ വീണ്ടും തിളക്കമാർന്ന വിജയം. മൈതാനത്തിലെ ആദ്യ വിസിൽ മുതൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഗോകുലം കേരള എഫ്.സി ഏകപക്ഷീയമായ 11 ഗോളുകളോടെയാണ് വിജയികളായത്. കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന കേരള വനിതാ ഫുട്ബാൾ ലീഗ് മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബിനെയാണ് എതിരില്ലാത്ത പതിനൊന്നു ഗോളുകൾക്ക് ജികെഎഫ്സി തകർത്തത്. 

ഘാന താരം വിവിയൻ കൊനാഡു അദ്ജെയിയുടെ മിന്നും പ്രകടനമാണ് മലബാർ ടീമിന് വലിയ ജയം നേടി കൊടുത്തത്.  ഗോകുലം നേടിയ പതിനൊന്നു ഗോളുകളിൽ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ആഫ്രിക്കൻ താരത്തിന്റേതായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വിവിയൻ തന്റെ ഗോൾ വേട്ട ആരംഭിക്കുകയായിരുന്നു. പിന്നീട് 6, 22, 31, 33, 45+3,46 മിനിറ്റുകളിലും  ലൂക്കയുടെ ഗോൾ വല വിവിയൻ നിറച്ചു. 60 മിനിറ്റിൽ കോച്ച് കളിക്കളത്തിൽ നിന്ന് പിൻവലിക്കുന്നത് തൊട്ട് 52 മിനിറ്റിലും ഗോൾ നേടിയാണ് ഗ്രൗണ്ടിനെ ത്രസിപ്പിച്ചത്. 

ALSO READ : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി

32-ാം മിനിറ്റിൽ അഭിരാമിയും 58-ാം മിനിറ്റിൽ മാനസയും 61-ാം മിനിറ്റിൽ സോണിയയുമാണ് ഗോകുലത്തിന് വേണ്ടി ഗോൾ നേടിയ മറ്റു താരങ്ങൾ. കളി തുടങ്ങിയതു മുതൽ ലൂക്കയുടെ ഗോൾ പോസ്റ്റിനടുത്ത്  ഗോകുലം താരങ്ങൾ നിറഞ്ഞു നിന്ന കളിയിൽ  19 മിനിറ്റിൽ മാത്രമാണ് ലൂക്കക്ക് ഗോകുലത്തെ ഒന്ന് ഞെട്ടിപ്പിക്കുവാൻ സാധിച്ചത്. പിന്നീട് ഇടയ്ക്കിടക്ക് ഇത്തരം നീക്കങ്ങളുണ്ടായെങ്കിലും ഗോകുലത്തിന്റെ  ഗോൾകീപ്പർ വിനീത പലപ്പോഴും രക്ഷകയായി മാറുകയായിരുന്നു.  

എന്നാൽ മറുഭാഗത്ത് ലൂക്കയുടെ ഗോൾ കീപ്പർ പലപ്പോഴും ഗോകുലത്തിന്റെ പല നീക്കങ്ങൾക്ക് മുന്നിലും പതറിപോകുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. ആദ്യ പകുതിയിൽ ഏഴും രണ്ടാം പകുതിയിൽ നാലും ഗോളുകളാണ് ലൂക്കയുടെ പോസ്റ്റിലേക്ക് ഗോകുലത്തിന്റെ വനിതകൾ നിറച്ചത്. ഇതിൽ ഏറ്റവും മനോഹരമായത് മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് ഒറ്റക്ക് തട്ടി കൊണ്ടുവന്ന് ലുക്കയുടെ ഗോളി വർഷ യെ കബളിപ്പിച്ച 33 മിനിറ്റിലെ വിവിയന്റെ ഗോൾ തന്നെയായിരുന്നു. വിവിയൻ തന്നെയായിരുന്നു മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചും. സന്തോഷ് ട്രോഫി കേരള മുൻ താരം സുബൈർ വിവിയന് മൊമെന്റോ നല്കി ആദരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News