Malikappuram Movie : മാളികപ്പുറം സിനിമ 100 കോടി ക്ലബിൽ; വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ

Malikapuram Movie Box Office Collection Latest Update : ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാളികപ്പുറം 100 കോടി ക്ലബിൽ ഇടം നേടിയെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 01:28 AM IST
  • 3.5 കോടി നിർമിച്ച ചിത്രമാണ് മാളികപ്പുറം
  • ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം 100 കോടി ക്ലബിൽ കയറിയെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചിരിക്കുന്നത്
  • ചിത്രത്തിന്റെ കന്നട, തമിഴ്, തെലുങ്ക് പതിപ്പുകൾ 26ന് റിലീസാകും
  • ഹിന്ദി പതിപ്പിന്റെ റിലീസ് അടുത്താഴ്ച
Malikappuram Movie : മാളികപ്പുറം സിനിമ 100 കോടി ക്ലബിൽ; വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം 100 കോടി ക്ലബിൽ. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയെന്ന് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 3.5 കോടിക്ക് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയെന്നാണ് താരം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടാണ് മാളികപ്പുറത്തിന്റെ 100 കോടി ക്ലബ് നേട്ടം. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ 26ന് റിലീസാകും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്ന ആഴ്ചയിൽ തിയറ്ററുകളിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമയിൽ ഹിന്ദുത്വ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുയെന്ന് ചിലർ പറഞ്ഞു പരത്തിയിരുന്നു. അതിനാൽ പലരും മാളികപ്പുറം കാണാൻ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി അയ്യപ്പനെ കാണാനായി ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ് മാളികപ്പുറം എന്നതെന്ന് ഉണ്ണി മുകുന്ദൻ തന്റെ അഭിമുഖത്തിൽ പറഞ്ഞു. ദൈവം നിന്നിൽ തന്നെയുണ്ടെന്ന് പറയുന്ന തത്വമസി എന്ന ആശയത്തെയാണ് സിനിമ പറയുന്നതെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ALSO READ : Malikappuram Ott Release: പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന 'മാളികപ്പുറം' ഒടിടിയിലെത്തുന്നു; എവിടെ എപ്പോൾ കാണാം?

അതേസമയം അടുത്ത ഫെബ്രുവരിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലെ എന്ന വെബ് പോർട്ടൽ റിപ്പോർട്ടിന് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News