ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതിയുടെ വീടിന്റെ വരാന്തയിൽ റീത്തുകൾ; അക്രമ സാധ്യതയെന്ന് വിലയിരുത്തൽ

പ്രദേശത്ത് വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 04:42 PM IST
  • പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
  • പ്രദേശത്ത് സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാ​ഗ്രതപാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്
  • കണ്ണൂരിൽ എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിന് സാധ്യതയുണ്ടെന്നും അതീവ ജാ​ഗ്രത പുലർത്തണമെന്നും പോലീസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു
ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതിയുടെ വീടിന്റെ വരാന്തയിൽ റീത്തുകൾ; അക്രമ സാധ്യതയെന്ന് വിലയിരുത്തൽ

കണ്ണൂർ: ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുവരാന്തയിൽ റീത്ത് കണ്ടെത്തി. പുന്നോൽ ഹരിദാസൻ വധക്കേസിലെ മൂന്നാം പ്രതി സുമേഷിന്റെ വീടിന്റെ മുന്നിലെ വരാന്തയിലും വീടിന്റെ പിറകിലുമാണ് റീത്തുകൾ കണ്ടത്. ഇന്നലെ അർധരാത്രിയോടെയാണ് റീത്തുകൾ കണ്ടത്. പ്രദേശത്ത് വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് വീട്ടിൽ റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്ത് സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാ​ഗ്രതപാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കണ്ണൂരിൽ എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിന് സാധ്യതയുണ്ടെന്നും അതീവ ജാ​ഗ്രത പുലർത്തണമെന്നും പോലീസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷം സമൂഹചുറ്റുപാടിലും സാമൂഹിക മാധ്യമങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് ജാ​ഗ്രത ശക്തമാക്കി.

ALSO READ: Sreenivasan Murder Case: കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ആളും അറസ്റ്റിൽ!

കണ്ണൂരിലെ കണ്ണവത്താണ് പോലീസ് അതീവ ജാ​ഗ്രത പുലർത്തുന്നത്. കണ്ണവവും ചുറ്റുമുള്ള പ്രദേശങ്ങളും പ്രശ്നബാധിത പ്രദേശങ്ങളായാണ് പോലീസ് കാണുന്നത്. 2018, 2020 വർഷങ്ങളിൽ കണ്ണവത്ത് ആർഎസ്എസ് പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. വിദ്വേഷപ്രചരണവും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശമുണ്ട്. 2021 ഡിസംബർ 18, 19 തിയതികളിൽ ആലപ്പുഴയിൽ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. പിറ്റേദിവസം രാവിലെ, ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി.

ഇതിന് സമാനമായാണ് പാലക്കാടും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിൽ വന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. രണ്ട് കേസുകളിലും ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News