Letter Controversy : തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

Arya Rajendran Controversy :  വിവാദമായ കത്തിന്റെ ഒറിജിനൽ കോപ്പി കണ്ടെത്താൻ കഴിയാതിരുന്നതും ഇതിന് കാരണമാണെന്നാണ് വിജിലൻസിന്റെ പ്രാധമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 08:50 AM IST
  • ഈ കത്തിലെ ശുപാർശ പ്രകാരം നിയമനങ്ങൾ നടന്നിട്ടില്ലെന്നും അതിനാൽ തന്നെ സർക്കാരിന് നഷ്ടവും ഉണ്ടയിട്ടില്ലെന്നും അറിയിച്ച് കൊണ്ടാണ് വിജിലൻസ് സംഭവത്തിലെ അന്വേഷണം അവസാനിപ്പിക്കുന്നത്.
  • വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കേസ് വിജിലൻസ് പരിധിയിൽ വരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
  • അതെ സമയം വിവാദമായ കത്തിന്റെ ഒറിജിനൽ കോപ്പി കണ്ടെത്താൻ കഴിയാതിരുന്നതും ഇതിന് കാരണമാണെന്നാണ് വിജിലൻസിന്റെ പ്രാധമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Letter Controversy : തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ചുവെന്ന വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. ഈ കത്തിലെ ശുപാർശ പ്രകാരം നിയമനങ്ങൾ നടന്നിട്ടില്ലെന്നും അതിനാൽ തന്നെ സർക്കാരിന് നഷ്ടവും ഉണ്ടയിട്ടില്ലെന്നും അറിയിച്ച് കൊണ്ടാണ് വിജിലൻസ് സംഭവത്തിലെ അന്വേഷണം അവസാനിപ്പിക്കുന്നത്. വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കേസ് വിജിലൻസ് പരിധിയിൽ വരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അതെ സമയം വിവാദമായ കത്തിന്റെ ഒറിജിനൽ കോപ്പി കണ്ടെത്താൻ കഴിയാതിരുന്നതും ഇതിന് കാരണമാണെന്നാണ് വിജിലൻസിന്റെ പ്രാധമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മേയർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ല. കൂടാതെ കത്ത് നൽകിയ ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൾ കത്ത് ലഭിച്ചാൽ മാത്രമേ തുടർ അന്വേഷണത്തിന്റെ ആവശ്യമുള്ളൂവെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ALSO READ: Arya Rajendran Controversy : മേയർ ആര്യാ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിനും പരാതി നൽകി യൂത്ത് കോൺഗ്രസ്

കത്ത് കണ്ടെത്തുകയെന്നത് പോലീസിന്റെ അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണെന്നും വിജിലൻസ് വ്യക്തമാക്കി. കേസിലെ പ്രാഥമിക റിപ്പോർട്ടും, വിജിലൻസിന്റെ നിലപാടും ഹൈകോടതിക്ക് ഉടൻ കൈമാറും. കോൺഗ്രസ് നേതാവും മുൻ കൗണ്‍സിലറുമായ ശ്രീകുമാറിന്റെ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിൽ മുൻവർഷങ്ങളിൽ നടന്ന  നിയമന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നും കത്തിൽ പറയുന്നു. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റാണ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.  കത്ത് പുറത്തായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത്. അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി. പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News