യു.ഡി.എഫിന്റെ ആവശ്യം കേരളത്തിലില്ല-കെ.സുരേന്ദ്രൻ

യു.ഡി.എഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമാണെന്നും അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുമുന്നണികളുമായി പരസ്യമായ കൂട്ടുകെട്ടാണുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 02:12 PM IST
  • പാലക്കാട് ദുരഭിമാന കൊല(Honour Killing) നടന്നിട്ടും പൊലീസ് നിഷ്ക്രിയമാണ്
  • സംസ്ഥാനത്ത് യു.ഡി.എഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യം
  • ഹരിപ്പാട് തോൽക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നത്
യു.ഡി.എഫിന്റെ ആവശ്യം കേരളത്തിലില്ല-കെ.സുരേന്ദ്രൻ

പാലക്കാട്: കേരളത്തിൽ ഇനി യു.‍ഡി.എഫിന്റെ ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് യു.ഡി.എഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമാണെന്നും അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് എൽ.ഡി.എഫിന് വാ​ഗ്ദാനം ചെയ്തത് ഇതിന്റെ ഉദ്ദാഹരണമാണ്. യുഡിഎഫിന് 6 സീറ്റ് ഉണ്ടായിട്ടും 4 സീറ്റുള്ള എൽഡിഎഫിനെ പിന്തുണച്ചു. കേരളത്തിൽ യുഡിഎഫിന്റെ പ്രസക്തി തന്നെ ഇല്ലാതായി.

സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുമുന്നണികളുമായി പരസ്യമായ കൂട്ടുകെട്ടാണുള്ളത്. രണ്ട് കൂട്ടർക്കും രാഷ്ട്രീയ ധാർമ്മികതയില്ല. പത്തനംതിട്ട ന​ഗരസഭയിൽ പോപുലർഫ്രണ്ടുമായാണ് എൽഡിഎഫ് സഖ്യം. ഒരു വശത്ത് ജമാ അത്ത് ഇസ്ലാമിയുമായി യു.ഡി.എഫും മറുഭാ​ഗത്ത് പോപ്പുലർ ഫ്രണ്ടുമായും എൽഡിഎഫും സഖ്യത്തിലാണ്. ഭരണം ബിജെപിക്ക് ലഭിക്കുമെന്നുറപ്പുള്ള സ്ഥലങ്ങളിൽ പരസ്പരം ഒന്നിക്കാമെങ്കിൽ പിന്നെ എന്തിനാണ് രണ്ട് മുന്നണികളായി മത്സരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. 

Also Read: District Panchayat President Election: 14 ൽ 11 ജില്ലാ പഞ്ചായത്തുകളും എൽഡിഎഫ് അധികാരത്തിലേറി

നിയമസഭാ തിരഞ്ഞെടുപ്പിൽ Harippad തോൽക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്നത്. സി.പി.എമ്മിന് അടിമവേല ചെയ്തതുകൊണ്ട് ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണം. അവിശുദ്ധ സഖ്യത്തിന് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ​ഗുരുതരമായ തിരിച്ചടി നൽകും. അതിനുള്ള ശക്തി ബി.ജെ.പിക്കുണ്ട്. അഴിമതിയിലും ജനദ്രോഹത്തിലും മുങ്ങിക്കുളിച്ച സർക്കാരിനൊപ്പം നിൽക്കാൻ എങ്ങനെയാണ് പ്രതിപക്ഷത്തിന് സാധിക്കുന്നത്? നെയ്യാറ്റിൻകരയിൽ പാവങ്ങളെ കുടിയൊഴിപ്പിച്ച് രണ്ട് ജീവനുകൾ ഇല്ലാതാക്കിയ സർക്കാരിനാണ് ചെന്നിത്തല പിന്തുണ കൊടുക്കുന്നത്. 

Also Read: കോവിഡ്: ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്ക് പരേഡിന് മാറ്റം

പാലക്കാട് ദുരഭിമാന കൊല(Honour Killing) നടന്നിട്ടും പൊലീസ് നിഷ്ക്രിയമാണ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. എവിടെ മനുഷ്യാവകാശ കമ്മീഷൻ? കൊടിയേരിയുടെ വീട്ടിൽ ഇഡി വന്നപ്പോൾ ഓടിവന്ന ബാലാവകാശ കമ്മീഷനെ നെയ്യാറ്റിൻകരയിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദുരന്തമുണ്ടായപ്പോൾ കാണത്തതെന്താണ്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റീവ് നിരക്കും സംസ്ഥാനത്താണ് കൂടുതൽ.

ജാതി-മത സംഘടനകളുടെ തലപ്പത്തിരിക്കുന്നവരും പണചാക്കുകളുമാണ് മുഖ്യമന്ത്രിയുടെ ജനസമ്പർക്കത്തിലുള്ളത്. ഇവരാണോ കേരളത്തിന്റെ പരിച്ഛേദമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഭൂമിയില്ലാത്തവരും ആദിവാസികളും പട്ടികജാതിക്കാരും പാവപ്പെട്ടവരും മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിൽ മനുഷ്യരല്ലേ? ബിജെപി പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കും. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മുന്നിട്ടിറങ്ങും. സർക്കാരിനെതിരെ ശക്തമായ പ്രചരണം നടത്തുമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Trending News