Landslide: തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു

Landslide Thiruvananthapuram: ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 09:44 AM IST
  • ഇന്ന് പുലർച്ചെ നാല് മണിക്കാണ് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്
  • ഗതാഗതം പൂർണമായും തടസപ്പെട്ടു
  • തുടർന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
Landslide: തിരുവനന്തപുരം-ചെങ്കോട്ട  ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്കോട്ട  ദേശീയ പാതയിൽ മണ്ണിടിച്ചിൽ. ഇന്ന് പുലർച്ചെ നാല് മണിക്കാണ് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഗതാഗതം പൂർണമായും തടസപ്പെട്ടു. തുടർന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ-വഞ്ചുവത്ത് ഭാ​ഗത്താണ് മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണത്. നെടുമങ്ങാട് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പത് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: Heavy rain: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെയുള്ള ന്യൂനമർദ പാത്തി, തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ  മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോൾ സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണം.

വ്യാഴാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മഴ ഇനിയും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. വയനാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. സംസ്ഥാനത്ത് 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News