Kozhikode Train Attack : എലത്തൂർ ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം? 18 അംഗം അന്വേഷണസംഘത്തിൽ ഭീകരവിരുദ്ധ സേന ഡിവൈഎസ്പിയും

Kozhikode Elathur Train Attack : മൂന്ന് പേരാണ് ആക്രമണത്തിൽ മരിച്ചത്. ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ഉൾപ്പെടുത്തികൊണ്ടാണ് അന്വേഷണം സംഘത്തെ കേരള പോലീസ് വ്യന്യസിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 07:45 PM IST
  • ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തെയാണ് നിയേഗിച്ചിരിക്കുന്നത്
  • ഇന്നലെ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം
  • യുപി നോയിഡ സ്വദേശിയാണ് പ്രതിയെന്നാണ് സൂചന
Kozhikode Train Attack : എലത്തൂർ ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം? 18 അംഗം അന്വേഷണസംഘത്തിൽ ഭീകരവിരുദ്ധ സേന ഡിവൈഎസ്പിയും

തിരുവനനന്തപുരം : കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന്റെ നേതൃത്വത്തിൽ 18 അംഗം അന്വേഷണസംഘത്തെയാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം.

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിലാണ് അജ്ഞാതൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടിയെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ALSO READ : Kozhikode Train Fire: സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ല; ട്രെയിനിൽ തീയിട്ടയാൾ നോയിഡ സ്വദേശി; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവരാണ് അന്വേഷണ സംഘത്തിലെ മുതിർന്ന് ഉദ്യോഗസ്ഥർ. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ്  മേധാവി നിര്‍ദ്ദേശിച്ചു.

അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇം​ഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇം​ഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാ​ഗിൽ നിന്ന് ലഭിച്ചത്. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. റെയിൽവെ മന്ത്രാലയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടി. അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News