Plus Two Result 2023: പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം

Plus Two Result 2023: ഇത്തവണ പ്ലസ് ടുവിന് 4,32,436 വിദ്യാര്‍ത്ഥികളാണ്  ഫലം കാത്തിരിക്കുന്നത്.  അതുപോലെ 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 25, 2023, 09:51 AM IST
  • പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം
  • ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്
Plus Two Result 2023: പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം

Plus Two Result 2023: ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം.  ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.  സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ നിന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.

Also Reasd: Kerala Plus Two Result 2023 : പ്ലസ് ടു ഫലം വേഗത്തിൽ അറിയാം; ഈ ആപ്പുകൾ ഉപയോഗിക്കൂ

ഇത്തവണ പ്ലസ് ടുവിന് 4,32,436 വിദ്യാര്‍ത്ഥികളാണ്  ഫലം കാത്തിരിക്കുന്നത്.  അതുപോലെ 28,495 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലു മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും നിന്നും നിങ്ങൾക്ക് ഫലം അറിയാൻ കഴിയും.

Also Read: മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

ഇത്തവണ ഗ്രേസ് മാർക്ക് അഞ്ചുവദിച്ചിട്ടുണ്ട്. 83.87 ഉം വിഎച്ച്എസ്ഇ 76.78 ഉം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. വിദ്യാർത്ഥികൾക്ക് അവരവരുടെ പരീക്ഷാ ഫലം  www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ നിന്നും അറിയാൻ കഴിയും.  കൂടാതെ SAPHALAM 2023, iExaMS - Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാർക്കെതിരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്ത് രോഗി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന ബാലരാമപുരം സ്വദേശി സുധീറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  ഇയാൾ ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.  

ഇയാളെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്നലെ വൈകുന്നേരം 7:45 ഓടെയായിരുന്നു സംഭവം നടന്നത്. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്‌ടർമാരെ സുധീർ ഷർട്ടിൽ പിടിച്ചു തല്ലിയെന്നാണ് പരാതി ഡോക്ടർമാരുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തപ്പോൾ സുധീർ പൊട്ടിക്കരയുകയായിരുന്നു.  ആശുപത്രി സംരക്ഷണ ഓർഡിനൻസ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസായിരുന്നു ഇത്. ന്യൂറോ സർജറി വിഭാഗത്തിലെ സീനീയർ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവർക്ക് നേരെയായിരുന്നു സുധീർ ആക്രമണം നടത്തിയത്. ഡിസ്ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ആളായിരുന്നു അറസ്റ്റിലായ സുധീർ. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങൾ നടത്തി വരികെയായിരുന്നു സംഭവം.

Also Read: Mahalaxmi Rajyog 2023: ചന്ദ്ര-ചൊവ്വ സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോട് ഇയാൾ തട്ടിക്കയറുകയും ഡോക്ടർമാരെ അസഭ്യം പറയുകയും ഡോക്‌ടറായ സന്തോഷിന്റെ കഴുത്തിൽ കുത്തിപിടിക്കുകയുമുണ്ടായി. ഇത് തടയാൻ എത്തിയ ശിവ ജ്യോതിക്ക്  നേരെയും കയ്യേറ്റശ്രമമുണ്ടായതായും റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടിച്ചു വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഇന്നലെ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കുനേരെ അക്രമ പ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവു ശിക്ഷയും 50,000 രൂപ മുതൽ 2 ലക്ഷം വരെ പിഴ ശിക്ഷയും ലഭിക്കും.  കൂടാതെ വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവോ, 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ അനുഭവിക്കണം.  അതുപോലെ അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കിൽ ഒരു വർഷം മുതൽ 7 വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയുമായിരിക്കും ശിക്ഷ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ രോഗി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News