Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ നിരപരാധികളാണെന്ന വാദം  തള്ളിക്കളഞ്ഞുകൊണ്ടാണ് പരമോന്നത കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെട്ടതെന്ന് ഹസൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 02:25 PM IST
  • തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും അതിനാൽ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു.
  • നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ നിരപരാധികളാണെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് പരമോന്നത കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെട്ടതെന്ന് ഹസൻ പറഞ്ഞു
  • ഇന്നാണ് നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജ്ജിയിൽ സുപ്രീം കോടതി വിധി പറഞ്ഞത്.
  • കയ്യാങ്കളിയുടെ (Kerala Assembly Ruckus Case) ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി.
Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളി കേസിൽ  വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു

Thiruvananthapuram : നിയമസഭ കയ്യാങ്കളി കേസിൽ (Kerala Assembly Ruckus Case) വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി  രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു.തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും അതിനാൽ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു.

ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ നിരപരാധികളാണെന്ന് സർക്കാർ അഭിഭാഷകന്റെ വാദം നിർദയം തള്ളിക്കളഞ്ഞുകൊണ്ടാണ് പരമോന്നത കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പെട്ടതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു.

ALSO READ: Kerala Assembly Ruckus Case: സർക്കാരിന് തിരിച്ചടി; ഹർജി തള്ളി; എല്ലാ പ്രതികളും വിചാരണ നേരിടണം

ഒന്നാം പിണറായി സർക്കാരിൽ ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്നാണ് മന്ത്രിമാരായ ഇ പി ജയരാജനും എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവെച്ചത്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ ശിവൻ കുട്ടിക്ക് മന്ത്രിപദം രാജി വെക്കാനുള്ള ധാർമികമായ കടമയുണ്ട്.ആ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി പദം രാജിവെച്ച് കുട്ടികൾക്ക് മാതൃക കാണിക്കണമെന്നും ഹസ്സൻ  ആവശ്യപ്പെട്ടു.

ALSO READ: Kerala Assembly: നിയമസഭാ കയ്യാങ്കളിക്കേസ്; മലക്കം മറിഞ്ഞ് സർക്കാർ, പരിഹസിച്ച് കോടതി

ഇന്നാണ് നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജ്ജിയിൽ  സുപ്രീം കോടതി വിധി പറഞ്ഞത്. കയ്യാങ്കളിയുടെ (Kerala Assembly Ruckus Case) ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി. 

ALSO READ: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court

സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ലയെന്നും അത് ജനപ്രതിനിധികള്‍ എന്നുള്ള പ്രവര്‍ത്തനത്തിന് മാത്രമാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡൻ പറഞ്ഞു.  നിയമസഭയ്ക്കുള്ളിൽ ഒരംഗം തോക്കുമായി വന്നാലും നിങ്ങൾ പരിരക്ഷ (Kerala Assembly Ruckus Case) നൽകുമോയെന്നും കോടതി ചോദിച്ചു. മാത്രമല്ല പരിരക്ഷയുടെ പേരില്‍ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി ഭരണഘടനയുടെ 194 വകുപ്പ് പ്രകാരം തെറ്റാണെന്നും സുപ്രീം കോടതി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News