സംസ്ഥാത്തെ ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തിയതി പ്രഖ്യാപനം

ഏപ്രിൽ 20നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം, 23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ഏപ്രിൽ 30തിന് തിരഞ്ഞെടുപ്പും ഫല ഫ്രഖ്യാപനംവും ഉണ്ടായിരുക്കും.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 11:45 PM IST
  • ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അം​ഗങ്ങളുടെ കാലാവധി തീരുന്നത്.
  • ഏപ്രിൽ 20നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം
  • 23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.
  • ഏപ്രിൽ 30തിന് തിരഞ്ഞെടുപ്പും ഫല ഫ്രഖ്യാപനംവും ഉണ്ടായിരുക്കും.
സംസ്ഥാത്തെ ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തിയതി പ്രഖ്യാപനം

New Delhi : ഹൈക്കോടതി (High Court) നിർദേശത്തിന് പിന്നാലെ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India) കേരളത്തിൽ ഒഴിഞ്ഞ് കിടക്കുന്ന 3 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30നാണ് തിരഞ്ഞെടുപ്പ് നടക്കുക. നാളെ മുതൽ സമർപ്പിക്കാം .

നേരത്തെ ഏപ്രിൽ 12ന് ഇന്ന് തിരഞ്ഞെടുപ്പ് നടത്താനിയിരുന്നു കമ്മീഷൻ തീരുമാനമെടുത്തത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ നടത്താനുള്ള തീരുമാനം പിൻവലിക്കുകയായിരുന്നു. ഇതിനെതിരെയും സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപച്ചിരുന്നു. ഇന്നാണ് ഹൈക്കോടതി സംഭവത്തിന് അനകൂല വിധി നേടിയത്.

ALSO READ : ലോകായുക്ത ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയിൽ; ഹർജി നാളെ പരി​ഗണിക്കും

ഏപ്രിൽ 20നാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം, 23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ഏപ്രിൽ 30തിന് തിരഞ്ഞെടുപ്പും ഫല ഫ്രഖ്യാപനംവും ഉണ്ടായിരുക്കും.

രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്നാണ് സംസ്ഥാന ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാം​ഗങ്ങൾക്കാണ് വോട്ടവകാശമെന്നും High Court. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ : രാജ്യസഭ തെര‍ഞ്ഞെടുപ്പ് നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളിൽ നടത്തണം; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അം​ഗങ്ങളുടെ കാലാവധി തീരുന്നത്. ഇതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈ തീയതി പിന്നീട് പിൻവലിക്കുകയായിരുന്നു.

ALSO READ : കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അരക്കോടി രൂപ കണ്ടെത്തി

ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സിപിഎം (CPM) നേതാവ് എസ് ശർമ്മയും ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് തീരുമാനിച്ച തീയതിയിൽ നിന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് കാരണമില്ലെന്നും നിലവിലെ നിയമസഭാ അംഗങ്ങളുടെ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി വാദിച്ചു. വയലാർ രവി, കെകെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് എംപിമാരുടേയും കാലാവധി ഏപ്രിൽ 21നാണ് അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News