Pinarayi Vijayan: ഭീഷണി ഒഴിഞ്ഞിട്ടില്ല..! സമ്പർക്ക പട്ടിക വർധിക്കാൻ സാധ്യതയെന്ന് മുഖ്യമന്ത്രി

Pinarayi Vijayan about Nipah virus: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും നിപ വ്യാപനത്തിൽ ജാഗ്രതയോടെ പങ്കാളികളായി.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 06:57 PM IST
  • കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും വൈറസ് ബാധയ്ക്കെതിരെ ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചു.
  • തുടക്കത്തിൽ തന്നെ രോ​ഗം സ്ഥിതീകരിക്കാൻ സാധിച്ചത് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായി.
Pinarayi Vijayan: ഭീഷണി ഒഴിഞ്ഞിട്ടില്ല..! സമ്പർക്ക പട്ടിക വർധിക്കാൻ സാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കപ്പട്ടിക വർധിക്കാൻ സാധ്യത ഉണ്ടെന്നും ഈ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിപ ബാധിത പ്രദേശങ്ങളിൽ  ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ സന്ദർശിച്ച് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും നിപ വ്യാപനത്തിൽ ജാഗ്രതയോടെ പങ്കാളികളായി. കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും വൈറസ് ബാധയ്ക്കെതിരെ ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചു.

തുടക്കത്തിൽ തന്നെ രോ​ഗം സ്ഥിതീകരിക്കാൻ സാധിച്ചത് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായി. അസ്വാഭാവികമായ പനി കണ്ടെത്തിയതിനെത്തുടർന്ന് ഉടൻ തന്നെ ഇടപെടുകയും പ്രതിരോധ പ്രവ‍ത്തനങ്ങൾ ഏകോപിപ്പിക്കുയും ചെയ്തു.  മന്ത്രിമാരും എം.എൽ.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും പ്രവ‍ത്തനങ്ങളിൽ സമയോചിതമായ ഇടപെടലുകൾ നടത്തി. കൺട്രോൾ റൂം അടക്കം ആരംഭിച്ചു കൊണ്ട് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി. 

ALSO READ: ഒറ്റപ്പെട്ട ശക്തമായ മഴ: കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

സമ്പ‌ക്കപ്പട്ടികയിൽ 1286 പേർ ഉൾപ്പെട്ടു. അതിൽ 276 പേ‍ർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാണ്. രോ​ഗികളുടെ കുടുംബാ​ഗങ്ങളും ബന്ധുക്കളുമാണ്  122 പേ‍ർ.  സമ്പ‍ക്കപ്പട്ടികയിൽ  118 ആരോ​ഗ്യപ്രവ‍ത്തകരാണ് ഉള്ളത്. നിരീക്ഷണത്തിൽ ഉള്ളത് 994 പേ‍രാണ്. ഇതുവരെ രോ​ഗലക്ഷണങ്ങളുള്ള 304 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവാണ്. 9 പേ‍‍ർ കോഴിക്കോട് മെ‍ഡിക്കൽകോളേജ് ആശുപത്രിയിൽ ഐസൊലേഷനിലുണ്ട്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവായി. സമ്പർക്കപ്പട്ടിക ഇനിയും വർധിക്കാൻ സാധ്യത ഉണ്ട്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതിനുപുറമേ എന്തുകൊണ്ട് കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും അറിയിച്ചു. ഈ വിഷയത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഐസിഎംആർ വവ്വാലുകളെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News