Popular Front : പൂനെയില്‍ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധത്തിനിടയിൽ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; കടുത്ത നടപടി ആവശ്യപ്പെട്ട് ബിജെപി

സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 07:53 PM IST
  • ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പിഎഫ്ഐ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
  • അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
  • വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ എഎൻഐയും പുറത്തുവിട്ടിട്ടുണ്ട്.
Popular Front : പൂനെയില്‍ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധത്തിനിടയിൽ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; കടുത്ത നടപടി ആവശ്യപ്പെട്ട് ബിജെപി

പൂനെയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉയർത്തിയതായി റിപ്പോർട്ട്. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പിഎഫ്ഐ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി  രംഗത്തെത്തിയിട്ടുണ്ട്.  അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ എഎൻഐയും പുറത്തുവിട്ടിട്ടുണ്ട്.

പൂനെ ജില്ലാ കളക്ടർ ഓഫീസിന് മുന്നിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലായിരുന്നു സംഭവം. ഇതിനെ തുടർന്ന് 40 ഓളം പേരെ പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. നിലവിൽ നിയമവിരുദ്ധമായി സംഘം ചേർന്നതിനാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തൊട്ടാകെ പിഎഫ്ഐക്കെതിരെ നടത്തിയ റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു ഇവർ സംഘടിച്ചത്. ഇതിനെതിരെ  ശക്തമായി പ്രതികരിച്ച് കൊണ്ട് ബിജെപി പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. ഈ മുദ്രവാക്യം ഉയർത്തിയവരെ വെറുതെവിട്ടിലെന്ന് ബിജെപി എംഎല്‍എ നിതേഷ് റാണ പറഞ്ഞു. കൂടാതെ പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ALSO READ: Popular Front Harthal In Kerala: കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി ഇഡി കഴിഞ്ഞ ദിവസം  രംഗത്തെത്തിയിരുന്നു.  ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.   ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.   ഈ പണം രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കലാപമുണ്ടാക്കാൻ എന്നിവയ്ക്ക് വേണ്ടിയാണ് സമാഹരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദേശത്തു നിന്നും എൻആർഐ അക്കൗണ്ടുകൾ വഴിയാണ് നാട്ടിലേക്ക് പണം സംഘടനാ നേതാക്കൾക്ക് നൽകിയതെന്ന റിപ്പോർട്ടും ഇഡി പുറത്തുവിട്ടിട്ടുണ്ട്. അതിനുള്ള തെളിവും ഇഡി വ്യക്തമാക്കുന്നുണ്ട്. 

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും ഉണ്ടായിരുന്നു. സംഭവത്തിൽ 45 പേർ എൻഐഎയുടെ കസ്റ്റഡിയിലാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉള്‍പ്പെടെയുളള 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  ഇവരെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News