Hijab Controversy: ബിക്കിനിയോ ജീന്‍സോ ... എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേത്, ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി

എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേതാണ് എന്ന്  കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി. കർണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിപ്പിക്കാത്ത സംഭവം വിവാദമായ  അവസരത്തിലാണ് അവരുടെ പ്രതികരണം.

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 11:42 AM IST
  • എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേതാണ് എന്ന് കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി
Hijab Controversy: ബിക്കിനിയോ ജീന്‍സോ ... എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേത്,  ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി

New Delhi: എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേതാണ് എന്ന്  കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി. കർണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിപ്പിക്കാത്ത സംഭവം വിവാദമായ  അവസരത്തിലാണ് അവരുടെ പ്രതികരണം.

'ബിക്കിനിയോ ജീൻസോ ഘൂങ്ഘാട്ടോ,  (ഹിന്ദു, ജൈന, സിഖ് സ്ത്രീകൾ ഉപയോഗിക്കുന്ന ശിരോവസ്ത്രം) ഹിജാബോ ആകട്ടെ.... എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ആ അവകാശം ഇന്ത്യൻ ഭരണകൂടം ഉറപ്പു നൽകുന്നതാണ്.' -പ്രിയങ്ക ട്വീറ്റ് ചെയ്തു. 

കർണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിപ്പിക്കാത്ത സംഭവം  സംസ്ഥാനത്തിന്‍റെ  പല ഭാഗങ്ങളിലും രൂക്ഷമാവുകയും  ദേശീയ ശ്രദ്ധ നേടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.  

കർണാടകയിൽ കോളജുകളിൽ ഹിജാബ്  നിരോധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ നൽകിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.  എല്ലാ കണ്ണുകളും  ഇപ്പോള്‍  കർണാടക ഹൈക്കോടതിയിലേക്ക് തിരിയുകയാണ്.  ജസ്‌റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ സിംഗിൾ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്‌ക്ക് കേസ് പരിഗണിക്കും. 

Also Read: Hijab Row: ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം, മലാല യൂസഫ്‌സായ്

വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും ഇതിനോടകം കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്‍റെ വിവേകത്തിലും നന്മയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.  എല്ലാ വികാരങ്ങളും മാറ്റിവെച്ച് ഭരണഘടന പറയുന്നത് അനുസരിച്ച് കോടതി പോകുമെന്നും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ടാതെ, സമരം ചെയ്യുന്നതും തെരുവിലിറങ്ങുന്നതും മുദ്രാവാക്യം വിളിക്കുന്നതും വിദ്യാർത്ഥികളെ ആക്രമിക്കുന്നതും വിദ്യാർത്ഥികൾ മറ്റുള്ളവരെ ആക്രമിക്കുന്നതും നല്ലതല്ലെന്നും ഹൈക്കോടതി പറഞ്ഞു. 

അതേസമയം, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിയ്ക്കുകയാണ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്ററി ലൂടെ അറിയിച്ചു. 

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍  ആരംഭിച്ച പ്രതിഷേധത്തിന് മറുപടിയായി  എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിലെത്തി പ്രതിഷേധിച്ചു. അതിനുശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം വ്യാപിച്ചു.  അടുത്തിടെ, പ്രതിഷേധം അക്രമാസക്തമായി. ഇതോടെ  വിഷയം കോടതിയില്‍ എത്തുകയായിരുന്നു.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News