PM Modi on Karpoori Thakur Birth Anniversary: സമൂഹ്യ നീതിയ്ക്കായി പോരാടിയ കർപൂരി ഠാക്കൂറിനെ അനുസ്മരിച്ച് പ്രധാനമന്തി മോദി

PM Modi on Karpoori Thakur Birth Anniversary: കർപൂരി ഠാക്കൂറിന്‍റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ കർപൂരി ഠാക്കൂറിന്‍റെ ലാളിത്യ ജീവിതവും ആദര്‍ശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 11:42 AM IST
  • ബീഹാര്‍ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് 'ഭാരത് രത്‌ന' നൽകുമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ബീഹാറിന്‍റെ ഏറെ നാളത്തെ ആവശ്യം കർപൂരി ഠാക്കൂറിന്‍റെ ജന്മശതാബ്ദിയുടെ തലേന്ന് കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റി
PM Modi on Karpoori Thakur Birth Anniversary: സമൂഹ്യ നീതിയ്ക്കായി പോരാടിയ കർപൂരി ഠാക്കൂറിനെ അനുസ്മരിച്ച് പ്രധാനമന്തി മോദി

PM Modi on Karpoori Thakur Birth Anniversary: സാമൂഹ്യനീതിക്കായി പോരാടിയ, അശ്രാന്ത പരിശ്രമത്തിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിൽ ശ്രദ്ധേയ സ്വാധീനം ചെലുത്തിയ ജന നായകന്‍  കർപൂരി ഠാക്കൂർജിയുടെ ജന്മശതാബ്ദിയാണ് ഇന്ന്. കർപൂരി ഠാക്കൂറിന്‍റെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തെ ക്കുറിച്ചുള്ള ചില ഓര്‍മ്മക്കുറിപ്പുകള്‍ പ്രധാനമന്ത്രി മോദി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 

Alo Read: Weather Update Today: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിനിടെ മഴ, അടുത്ത 3 ദിവസം കടുത്ത തണുപ്പ് തുടരും 
 
ബീഹാര്‍ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് 'ഭാരത് രത്‌ന' നൽകുമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ബീഹാറിന്‍റെ ഏറെ നാളത്തെ ആവശ്യം കർപൂരി ഠാക്കൂറിന്‍റെ ജന്മശതാബ്ദിയുടെ തലേന്ന് കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റി.  ചൊവ്വാഴ്ചയാണ് രാഷ്ട്രപതിഭവൻ കർപൂരി ഠാക്കൂറിന് 'ഭാരത് രത്‌ന' നൽകുന്ന കാര്യം അറിയിച്ചത്. ബീഹാര്‍ ഒന്നടങ്കം ഈ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. 

കർപൂരി ഠാക്കൂറിന്‍റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ കർപൂരി ഠാക്കൂറിന്‍റെ ലാളിത്യ ജീവിതവും ആദര്‍ശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. 

കർപ്പൂരി ജിയെ കാണാൻ അവസരം ലഭിച്ചില്ല: പ്രധാനമന്ത്രി മോദി

കർപൂരി ഠാക്കൂറിനെ കാണുവാന്‍ ഒരിയ്ക്കലും തനിക്ക് അവസരം ലഭിച്ചില്ല എങ്കിലും  അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന കൈലാശ്പതി മിശ്രജിയിൽ നിന്ന് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.  

നിരവധി ആളുകളുടെ വ്യക്തിത്വമാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. നാം കണ്ടുമുട്ടുന്നവരുടെയും നാം സമ്പർക്കം പുലർത്തുന്നവരുടെയും വാക്കുകൾ നമ്മില്‍ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികമാണ്. പക്ഷേ, ചിലരെക്കുറിച്ച് കേള്‍ക്കുന്നത് നമ്മില്‍ കൂടുതല്‍ മതിപ്പുളവാക്കും, അത്തരത്തില്‍ ഒരു വ്യക്തിത്വമാണ് ജനനായക് കർപൂരി ഠാക്കൂർ. ഇന്ന് കർപൂരി ബാബുവിന്‍റെ നൂറാം ജന്മവാർഷികമാണ്. കർപൂരി ജിയെ കാണാനുള്ള അവസരം എനിക്കൊരിക്കലും ലഭിച്ചിട്ടില്ല, പക്ഷേ അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചിരുന്ന കൈലാസ്പതി മിശ്ര ജിയിൽ നിന്ന് അദ്ദേഹത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്,  പ്രധാനമന്ത്രി കുറിച്ചു. 

ഠാക്കൂർ ജിയുടെ ജീവിതം ലാളിത്യം നിറഞ്ഞതായിരുന്നു: പ്രധാനമന്ത്രി മോദി
 
സാമൂഹ്യനീതിക്കായി കർപൂരി ബാബു നടത്തിയ ശ്രമങ്ങൾ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി, പ്രധാനമന്ത്രി മോദി തുടർന്നു. അദ്ദേഹം ബാർബർ സമുദായത്തിൽ പെട്ടവനായിരുന്നു, അതായത് സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ടവനായിരുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ച് നിരവധി നേട്ടങ്ങൾ കൈവരിച്ച അദ്ദേഹം ജീവിതത്തിലുടനീളം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ജനനായക് കർപൂരി ഠാക്കൂർ ജിയുടെ ജീവിതം മുഴുവൻ ലാളിത്യത്തിനും സാമൂഹിക നീതിക്കും വേണ്ടി സമർപ്പിച്ചു. അവസാന ശ്വാസം വരെ, ലളിതമായ ജീവിതശൈലിയും എളിമയും കാരണം അദ്ദേഹം സാധാരണക്കാരുമായി അഗാധമായ ബന്ധം പുലർത്തി. അദ്ദേഹത്തിന്‍റെ ലാളിത്യത്തിന് ഉദാഹരണമായ നിരവധി കഥകൾ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കർപൂരി ഠാക്കൂറുമായി ബന്ധപ്പെട്ട ആദ്യ കഥ

സർക്കാരിന്‍റെ ഒരു പൈസ പോലും തന്‍റെ സ്വകാര്യ ജോലികൾക്ക് ഉപയോഗിക്കരുതെന്ന് അദ്ദേഹം നിർബന്ധിച്ചിരുന്നത് എങ്ങനെയെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ആളുകൾ ഓർക്കുന്നു, പ്രധാനമന്ത്രി മോദി തുടർന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബീഹാറിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. സംസ്ഥാന നേതാക്കൾക്കായി ഒരു കോളനി പണിയാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വന്തമായി ഭൂമിയൊന്നും എടുത്തില്ല. എന്ത് കൊണ്ട് ഭൂമി എടുക്കുന്നില്ല എന്ന് ചോദിക്കുമ്പോഴെല്ലാം വിനയപൂർവ്വം കൈകൂപ്പി ഒഴിഞ്ഞു മാറുമായിരുന്നു. 1988ൽ അദ്ദേഹം മരിച്ചപ്പോൾ നിരവധി നേതാക്കൾ ആദരാഞ്ജലികൾ അർപ്പിക്കാൻ അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെത്തി. കർപൂരി ജിയുടെ വീടിന്‍റെ അവസ്ഥ കണ്ടപ്പോൾ, ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരാൾക്ക് ഇത്രയും ലളിതമായ ഒരു വീട് എങ്ങനെ ലഭിച്ചുവെന്ന് ആശ്ചര്യപ്പെട്ടു. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി!

കർപൂരി ഠാക്കൂറുമായി ബന്ധപ്പെട്ട മറ്റൊരു കഥ
 
കർപൂരി ബാബുവിന്‍റെ ലാളിത്യത്തിന്‍റെ മറ്റൊരു ജനപ്രിയ കഥയാണ് പ്രധാനമന്ത്രി മോദി എഴുതിയത്. 1977ൽ ബീഹാർ മുഖ്യമന്ത്രിയായപ്പോൾ അന്ന് കേന്ദ്രത്തിലും ബീഹാറിലും ജനതാ സർക്കാരായിരുന്നു അധികാരത്തിൽ. അക്കാലത്ത്, ജനതാ പാർട്ടി നേതാവ് ലോക്നായക് ജയപ്രകാശ് നാരായൺ അതായത് ജെപിയുടെ ജന്മദിനത്തിനായി നിരവധി നേതാക്കൾ പാറ്റ്നയിൽ ഒത്തുകൂടി. അവിടെ കീറിയ കുര്‍ത്ത ധരിച്ച് മുഖ്യമന്ത്രി കർപൂരി ബാബു കടന്നുവന്നു. ആ അവസരത്തില്‍ കുറച്ച് പണം സംഭാവന ചെയ്യാൻ ജനങ്ങളോട് തന്‍റെ തനതായ ശൈലിയിൽ ചന്ദ്രശേഖർ ജി അഭ്യർത്ഥിച്ചു, അങ്ങനെ കർപൂരി ജിക്ക് ഒരു പുതിയ കുർത്ത വാങ്ങാൻ കഴിയും!! പക്ഷേ, കർപൂരി ജി കർപൂരി ജി ആയിരുന്നു,  ഇക്കാര്യത്തിലും അദ്ദേഹം വ്യത്യസ്ത മാതൃക കാട്ടി. അദ്ദേഹം പണം സ്വീകരിച്ചെങ്കിലും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി...!!

ഠാക്കൂർ ജിയുടെ മനസ്സിൽ സാമൂഹിക നീതിയായിരുന്നു പ്രധാനം: പ്രധാനമന്ത്രി മോദി

ജനനായക് കർപൂരി ഠാക്കൂർ ജിയുടെ മനസ്സിൽ സാമൂഹ്യനീതി രൂഢമൂലമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി തുടർന്നു. സാമൂഹിക പദവികൾ പരിഗണിക്കാതെ എല്ലാ ആളുകൾക്കും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടുകയും അവസരങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങൾക്ക് പേരുകേട്ടതാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം. ഇന്ത്യൻ സമൂഹത്തിൽ കടന്നുകൂടിയ പല അസമത്വങ്ങളും ഇല്ലാതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമങ്ങളുടെ ലക്ഷ്യം. തന്‍റെ ആദർശങ്ങളോടുള്ള കർപൂരി ഠാക്കൂർ ജിയുടെ പ്രതിബദ്ധത എത്രത്തോളം ഉണ്ടായിരുന്നു എന്ന്  കോൺഗ്രസ് എല്ലായിടത്തും ഭരിച്ചിരുന്ന ആ കാലഘട്ടത്തിൽ പോലും കോൺഗ്രസ് വിരുദ്ധ പാത പിന്തുടരാൻ അദ്ദേഹം തീരുമാനിച്ചത് വ്യക്തമാക്കുന്നു. കാരണം, കോൺഗ്രസ് അതിന്‍റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് അദ്ദേഹം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു.

കർപൂരി ഠാക്കൂർ ശക്തമായ ശബ്ദമായി മാറണം: പ്രധാനമന്ത്രി മോദി

1950-കളുടെ തുടക്കത്തിലാണ് കർപൂരി ഠാക്കൂറിന്‍റെ തിരഞ്ഞെടുപ്പ് യാത്ര ആരംഭിച്ചതെന്നും ഇവിടെ നിന്നാണ്  അദ്ദേഹം സംസ്ഥാന സഭയിലെ ശക്തനായ നേതാവായി ഉയർന്നതെന്നും പ്രധാനമന്ത്രി മോദി എഴുതി. തൊഴിലാളിവർഗം, തൊഴിലാളികൾ, ചെറുകിട കർഷകർ, യുവാക്കൾ എന്നിവരുടെ പോരാട്ടത്തിന് ശക്തമായ ശബ്ദമായി അദ്ദേഹം മാറിയിരുന്നു. കർപൂരി ജിയുടെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന ഒരു വിഷയമായിരുന്നു വിദ്യാഭ്യാസം. തന്‍റെ രാഷ്ട്രീയ ജീവിതത്തിലുടനീളം, പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അദ്ദേഹം ഒരു അവസരവും ഉപേക്ഷിച്ചില്ല. ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ആളുകൾക്ക് നല്ല വിദ്യാഭ്യാസം നേടാനും വിജയത്തിന്‍റെ പടവുകൾ കയറാനും പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം നൽകുന്നതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തു കാട്ടിയിരുന്നു.  മുഖ്യമന്ത്രിയായിരിക്കെ വയോജനങ്ങളുടെ ക്ഷേമത്തിനായി നിരവധി സുപ്രധാന നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ജനാധിപത്യം, സംവാദം, ചർച്ച എന്നിവ കർപൂരി ജിയുടെ വ്യക്തിത്വത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ദൃശ്യമായിരുന്നു, അതിൽ അദ്ദേഹം സ്വയം സമർപ്പിച്ചു. രാജ്യത്ത് നിർബന്ധിതമായി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെയും അദ്ദേഹം ശക്തമായി എതിർത്തു. ജെപി, ഡോ. ലോഹ്യ, ചരൺ സിംഗ് ജി തുടങ്ങിയ പ്രമുഖരും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.

പിന്നാക്ക വിഭാഗങ്ങൾക്കായി കൃത്യമായ ആക്ഷൻ പ്ലാൻ ഉണ്ടാക്കി: പ്രധാനമന്ത്രി മോദി

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയും പിന്നോക്ക സമുദായങ്ങളേയും ശാക്തീകരിക്കാൻ ജനനായക് കർപൂരി ഠാക്കൂർ ജി ഒരു മഹത്തായ കർമപദ്ധതി ആവിഷ്‌കരിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി മോദി തുടർന്നു. ഇത് ശരിയായ രീതിയിൽ മുന്നോട്ടുപോകാനുള്ള സമ്പൂർണ സംവിധാനവും ഒരുക്കി. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണിത്. ഒരു ദിവസം ഇതിനും അർഹമായ പ്രാതിനിധ്യവും അവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അദ്ദേഹത്തിന്‍റെ നീക്കത്തിനെതിരെ വലിയ എതിർപ്പുണ്ടായെങ്കിലും സമ്മർദങ്ങൾക്ക് വഴങ്ങിയില്ല. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ, അത്തരം നയങ്ങൾ നടപ്പിലാക്കി, അത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിന്‍റെ  ശക്തമായ അടിത്തറയിടുന്നതിന് വഴി തെളിച്ചു. സമൂഹത്തില്‍ ഒരാളുടെ പങ്കാളിത്തം നിർണ്ണയിക്കുന്നത് അവന്‍റെ ജനനമല്ല. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടയാളായിരുന്നുവെങ്കിലും എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. ആരോടും വെറുപ്പിന്‍റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല, ഇതാണ് അദ്ദേഹത്തെ മഹാന്മാരുടെ ഗണത്തിലേക്ക് എത്തിച്ചത്, പ്രധാനമന്ത്രി കുറിച്ചു.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News