ഷാരോണ്‍ വധക്കേസ് കന്യാകുമാരിയിലേക്ക് മാറ്റണമെന്ന് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ

സെപ്റ്റംബർ 25-നാണ്  ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയത്. പിറ്റേദിവസം തന്നെ ഗ്രീഷ്മ ജയില്‍ മോചിതയായി. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 03:53 PM IST
  • സെപ്റ്റംബർ 25-നാണ് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയത്. പിറ്റേദിവസം തന്നെ ഗ്രീഷ്മ ജയില്‍ മോചിതയായി
  • കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്
  • ഗ്രീഷ്മയുടെ കൂട്ടു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു
ഷാരോണ്‍ വധക്കേസ് കന്യാകുമാരിയിലേക്ക് മാറ്റണമെന്ന് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പാറശ്ശാല ഷാരോൺ വധക്കേസ് കന്യാകുമാരിയിലേക്ക് മാറ്റങണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ കേസിൽ ഹൈക്കോടതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലറങ്ങിയതിന് പിന്നാലെയാണ് കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ഗ്രീഷ്മ ആവശ്യപ്പെടുന്നത്. കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്കാണ് കേസിൻറെ വിചാരണ മാറ്റാൻ ഗ്രീഷ്മ ആവശ്യപ്പെടുന്നത്. 

സെപ്റ്റംബർ 25-നാണ്  ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയത്. പിറ്റേദിവസം തന്നെ ഗ്രീഷ്മ ജയില്‍ മോചിതയായി. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ ഗ്രീഷ്മയുടെ കൂട്ടു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.നേരത്തെ അട്ടക്കുളങ്ങര ജയിലിലായിരുന്ന ഗ്രീഷ്മയെ സഹതടവുകാരിയുടെ പരാതിയെ തുടർന്ന് മാവേലിക്കരയിലേക്ക് മാറ്റുകയായിരുന്നു.

കേസിൽ കുറ്റ പത്രം നേരത്തെ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. 2022 ഒക്ടോബർ14-നാണ്  ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്.  തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങളോളം അവശതകളോട് പൊരുതിയ ഷാരോൺ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

സാധാരണ മരണ മെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസ് ഗ്രീഷമയിലേക്ക് എത്തിയതോടെയാണ് ചോദ്യം ചെയ്യലിൽ അന്വേഷണത്തിൻറെ ഗതി തന്നെ മാറിയത്. ഒക്ടോബർ 14-ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ഷാരോൺ തിരികെ വന്നത് ശാരീരികാസ്വസ്ഥതകളോടെയാണ്.  അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News