Pocso case: നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി

കേസിലെ ആദ്യ രണ്ട് പ്രതികളായ റോയ് വയലാട്ടിനെയും സൈജു തങ്കച്ചനെയും കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 11:16 AM IST
  • കേസിലെ രണ്ടാം പ്രതിയാണ് സൈജു തങ്കച്ചൻ
  • കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്
  • ഒന്നാംപ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് പോലീസിൽ കീഴടങ്ങിയിരുന്നു
Pocso case: നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി

കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയാണ് സൈജു തങ്കച്ചൻ. കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ ഒന്നാംപ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് പോലീസിൽ കീഴടങ്ങിയിരുന്നു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് റോയ് വയലാട്ട് കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിലെത്തിച്ച് ഇയാൾ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിലെ ആദ്യ രണ്ട് പ്രതികളായ റോയ് വയലാട്ടിനെയും സൈജു തങ്കച്ചനെയും കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

എന്നാൽ, ബ്ലാക്ക് മെയിലിങ്ങിന്റെ ഭാ​ഗമായാണ് തങ്ങൾക്കെതിരെ കേസ് നൽകിയതെന്നും മൂന്ന് മാസത്തിന് ശേഷം പെൺകുട്ടിയും അമ്മയും പരാതി നൽകിയത് ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് കോടതി ജാമ്യം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News