ARM: 'അജയന്റെ രണ്ടാം മോഷണം' കസറിയോ?

ആദ്യ പകുതി ​ഗംഭീരമെന്ന് ഒരുകൂട്ടർ പറയുമ്പോൾ ആദ്യ പകുതിയെക്കാൾ രണ്ടാം പകുതി കസറി എന്നാണ് മറ്റ് പലരുടെയും അഭിപ്രായം.

Written by - Zee Malayalam News Desk | Last Updated : Sep 12, 2024, 04:00 PM IST
  • ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രകടനമാണ് ചിത്രത്തിന് ലഭിക്കുന്നത്
  • മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്
ARM: 'അജയന്റെ രണ്ടാം മോഷണം' കസറിയോ?

ബോക്സ് ഓഫീസ് മോഷ്ടിച്ച് അജയനും കൂട്ടരും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആരാധകർക്ക് ഓണസമ്മാനവുമായി ടൊവിനോ എത്തിയപ്പോൾ ചിത്രം വലിയ ആവേശമാണ് പ്രേക്ഷകരിലേക്ക് പകർന്നത്. 
ബ്രഹ്മാണ്ഢ ചിത്രം അജയൻ്റെ രണ്ടാം‌ മോഷണം തിറ്ററുകളിൽ എത്തി ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രകടനമാണ് ലഭിക്കുന്നത്. 

review

 

review2ദൃശ്യ വിരുന്ന് എന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതി ​ഗംഭീരമെന്ന് ഒരുകൂട്ടർ പറയുമ്പോൾ ആദ്യ പകുതിയെക്കാൾ രണ്ടാം പകുതി കസറി എന്നാണ് മറ്റ് പലരുടെയും അഭിപ്രായം. ബ്ലോക്ക് ബസ്റ്റർ ടാ​ഗ് നൽകുന്നവരും ഉണ്ട്. ടൊവിനോ തോമസിന്റ് ക്ലാസിക് പെർഫോമൻസ് എന്നാണ് ആരാധകരുടെ അഭിപ്രായം. ആഘോഷമാക്കാൻ ചില സർപ്രൈസുകളും സിനിമയിൽ ഉണ്ടെന്ന് ആരാധകർ പറയുന്നു.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് എആർഎം നിർമ്മിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News